കൊച്ചി: കനത്ത മഴയിൽ എറണാകുളം നഗരം നിശ്ചലമായപ്പോൾ ഗുണം കിട്ടിയത് കൊച്ചി മെട്രോയ്ക്ക്. ബസുകളും സ്വകാര്യവാഹനങ്ങളും വെള്ളക്കെട്ടിലും ഗതാഗതക്കുരുക്കിലും കുടുങ്ങിയപ്പോൾ യാത്രികർക്ക് ഇന്നലെ ഏക ആശ്രയമായത് മെട്രോ.
രാവിലെ മുതൽ തന്നെ വലിയ തിരക്കാണ് സ്റ്റേഷനുകളിൽ അനുഭവപ്പെട്ടത്. വൈകിട്ട് ഏഴ് വരെയുള്ള കണക്കുപ്രകാരം 84,686 പേർ ഇന്നലെ മെട്രോയിൽ സഞ്ചരിച്ചു. പത്തരയാകുമ്പോൾ ലക്ഷത്തിലേക്കെത്തുമെന്നാണ് പ്രതീക്ഷ. ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് ദേവൻ രാമചന്ദ്രനും രാവിലെ കലൂരിൽ നിന്ന് കയറി മഹാരാജാസ് സ്റ്റേഷനിൽ ഇറങ്ങിയാണ് ഹൈക്കോടതിയിലേക്ക് പോയത്. ഓഫറുകളൊന്നുമില്ലാതെ യാത്രികർ ഒരു ലക്ഷം എത്തുന്നത് അപൂർവമാണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |