കൊച്ചി: കൊച്ചി കപ്പൽശാല നിർമ്മിക്കുന്ന ആന്റി സബ്മറൈൻ വാർഫെയർ ഷാലോ ക്രാഫ്റ്റ് പദ്ധതിയിലുൾപ്പെട്ട ആദ്യ യുദ്ധക്കപ്പലിന്റെ കീലിടൽ വൈസ് അഡ്മിറൽ കിരൺ ദേശ്‌മുഖ് കപ്പൽശാല ചെയർമാൻ മധു എസ്. നായർ എന്നിവരുടെ സാന്നിദ്ധ്യത്തിൽ നടന്നു.
'ആത്മനിർഭർ ഭാരത് ", 'മേക്ക് ഇൻ ഇന്ത്യ" പദ്ധതികളുടെ ഭാഗമായാണ് കപ്പലുകൾ കൊച്ചിയിൽ നിർമ്മിക്കുന്നത്.
കപ്പൽ നിർമ്മാണത്തിലെ പ്രധാന നാഴികക്കല്ലാണ് കീലിടൽ. പൂർണമായി നിർമ്മിച്ച വിവിധ ബ്ലോക്കുകൾ സംയോജിപ്പിക്കുന്നതിന് കീലിടലിന് ശേഷമാണ്. സമുദ്രാന്തർഭാഗത്തുള്ള ഭീഷണികൾ കണ്ടെത്തുന്നതിനും നിർവീര്യമാക്കുന്നതിനുമായി കപ്പൽ തീരപ്രദേശത്ത് ഉപരിതല നിരീക്ഷണം നടത്തുമെന്ന് അഡ്മിറൽ കിരൺ ദേശ് മുഖ് അറിയിച്ചു.
രണ്ട് കപ്പലുകൾക്ക്
ഉരുക്ക് മുറിച്ചു
ആന്റി സബ്മറൈൻ യുദ്ധക്കപ്പൽ പദ്ധതിയിലെ ആറാമത്തെയും ഏഴാമത്തെയും കപ്പലുകളുടെ ഉരുക്കുമുറിക്കലും കപ്പൽശാലയിൽ നടന്നു. യുദ്ധക്കപ്പലിന്റെ നിർമ്മാണത്തിന്റെ അവസാന ഘട്ടമാണ് ഉരുക്കുമുറിക്കൽ. കൊച്ചിയിൽ ഈ കപ്പലുകൾ നിർമ്മിക്കുന്നത് 'ആത്മ നിർഭർ ഭാരത്' പദ്ധതിയുടെ ഭാഗമായാണ്.
ശക്തമായ അന്തർവാഹിനി പ്രതിരോധ പ്ലാറ്റ്‌ഫോമായ കപ്പലുകൾ ഇന്ത്യൻ നാവികസേനയുടെ അന്തർവാഹിനി പ്രതിരോധ യുദ്ധശേഷി വർദ്ധിപ്പിക്കുകയും രാജ്യത്തിന്റെ സമുദ്ര താത്പര്യങ്ങൾ സംരക്ഷിക്കുകയും ചെയ്യുമെന്ന് നാവികവൃത്തങ്ങൾ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |