ആലുവ: തെരുവുനായ ശല്യത്തിനെതിരെ പോരാടി കോടതി ശിക്ഷകൾ ഏറ്റുവാങ്ങിയ സാമൂഹിക പ്രവർത്തകൻ ജോസ് മാവേലി വീണ്ടും അക്രമകാരികളായ നായകൾ തെരുവുകൾ കീഴടക്കുന്നതിൽ രംഗത്തെത്തി. തെരുനായ്ക്കളെ ഷെൽട്ടറിലടയ്ക്കൂ... ജനങ്ങളെ രക്ഷിക്കൂ... എന്ന മുദ്രാവാക്യവുമായി ഓണക്കാലമായതിനാൽ യഥാർത്ഥ മാവേലിത്തമ്പുരാന്റെ വേഷപ്പകർച്ചയിലാണ് ജോസ് മാവേലി ഇക്കുറിയെത്തിയത്. പഞ്ചായത്തുകൾതോറും ഡോഗ് ഷെൽട്ടറുകൾ നിർമ്മിച്ച് നായകളെ അതിനുള്ളിലിട്ട് പരിപാലിച്ചാൽ ജനങ്ങൾ സുരക്ഷിതമായിരിക്കുെമന്നാണ് ജോസ് മാവേലി പറയുന്നു.
തെരുവുനായകളുടെ ആക്രമണത്തിൽ കഴിഞ്ഞ എട്ടുമാസത്തിനിടെ 20 പേരോളം മരണപ്പെട്ടു. ഇന്നലെ മരിച്ച പത്തനംതിട്ട സ്വദേശിയായ 12കാരിയായ അഭിരാമിയാണ് ഏറ്റവും ഒടുവിലെത്ത രക്തസാക്ഷി. എന്നിട്ടും തെരുവുനായകൾക്കെതിരെ സർക്കാർ നടപടിയെടുക്കുന്നില്ലെന്ന് ജോസ് മാവേലി പറയുന്നു.
2015 ൽ ജോസ് മാവേലിയുടെ നേതൃത്വത്തിൽ അലഞ്ഞുതിരിയുന്ന അക്രമകാരികളായ തെരുവുനായ്ക്കളെ സംരക്ഷിക്കാനായി കൂവപ്പടി പഞ്ചായത്തിൽ സമാനരീതിയിൽ ഒരു കേന്ദ്രം തുടങ്ങിയെങ്കിലും വാക്‌സിൻലോബിയുടെയും നായ്‌പ്രേമികളുടെയും എതിർപ്പിനെത്തുടർന്ന് അവസാനിപ്പിച്ചതായി ജോസ് മാവേലി പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |