നെടുമ്പാശേരി: കൊച്ചി രാജ്യാന്തര വിമാനത്താവളത്തിൽ രണ്ട് പേരിൽ നിന്നായി 78 ലക്ഷം രൂപയുടെ സ്വർണം പിടികൂടി. ജിദ്ദയിൽ നിന്നുവന്ന മലപ്പുറം സ്വദേശി ഫയാസിൽ നിന്ന് 50 ലക്ഷത്തോളം രൂപ വിലവരുന്ന 1.071 കിലോ സ്വർണം കസ്റ്റംസ് പ്രിവന്റീവ് കമ്മീഷണറേറ്റും ദുബായിൽ നിന്നെത്തിയ ഗുരുവായൂർ സ്വദേശി അഹമ്മദ് ഷജീബിൽ നിന്ന് 28 ലക്ഷം രൂപ വിലവരുന്ന 563 ഗ്രാം സ്വർണം എയർ കസ്റ്റംസുമാണ് പിടികൂടിയത്.
ഇന്നലെ പുലർച്ചെ ഗൾഫ് എയർ വിമാനത്തിലാണ് ഫയാസ് നെടുമ്പാശേരിയിലെത്തിയത്. രണ്ട് ബന്ധുക്കളോടൊപ്പം കാറിൽ പുറത്തേക്കുപോകുമ്പോഴാണ് പിടിയിലായത്. വിമാനത്താവളത്തിലെ ടോൾ ബൂത്തിന് സമീപം വാഹനപരിശോധനയ്ക്കിടെ കസ്റ്റംസ് പ്രിവന്റീവ് കമ്മീഷണറേറ്റിന്റെ സ്ക്വാഡ് ഫയാസിനെ പിടികൂടുകയായിരുന്നു.
പുലർച്ചെ ദുബായിൽ നിന്നെത്തിയ എമിറേറ്റ്സ് വിമാനത്തിലെ യാത്രക്കാരനായ അഹമ്മദ് ഷജീബാണ് പിടിയിലായ രണ്ടാമത്തെയാൾ. ഇയാൾ ക്യാപ്‌സൂളുകളാക്കി സ്വർണം മലദ്വാരത്തിൽ ഒളിപ്പിച്ചിരിക്കുകയായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |