കൊച്ചി: തേവര സാമൂഹികാരോഗ്യ കേന്ദ്രം ഉൾപ്പെടെ കൊച്ചി കോർപ്പറേഷനിലെ 13 നഗരാരോഗ്യ കേന്ദ്രങ്ങളിലും ഹൃദയാഘാതം കണ്ടെത്തുന്നതിനുള്ള ട്രോപ്പ് ടി അനലൈസർ ലഭ്യമാക്കുമെന്ന് മന്ത്രി വീണാ ജോർജ് പറഞ്ഞു. കോർപ്പറേഷൻ മേഖലയിൽ ധാരാളം പേർ ഹൃദയാഘാതം മൂലം മരിക്കുന്നുവെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് നടപടി. ഹൃദയാഘാതം വേഗത്തിൽ കണ്ടെത്താനാകുന്നതോടെ സമയം വൈകാതെ ചികിത്സ തേടാൻ സാധിക്കും. എറണാകുളം ജനറൽ ആശുപത്രിയിൽ കാത്ത് ലാബ് സംവിധാനത്തിലൂടെ ആൻജിയോഗ്രാമും ആൻജിയോപ്ലാസ്റ്റിയും നൽകിവരുന്നു. രാജ്യത്ത് തന്നെ ജില്ലാതല ആശുപത്രിയിൽ ആദ്യമായി ഹൃദയ ശസ്ത്രക്രിയ നടന്നതും ഇവിടെയാണ്. ഇതുകൂടാതെ കളമശേരി മെഡിക്കൽ കോളേജിലും ഹൃദ്രോഗ ചികിത്സ ലഭ്യമാണെന്നും മന്ത്രി പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |