കൊച്ചി: കൊവിഡിനുശേഷം യാതൊരു മാനദണ്ഡവുമില്ലാതെ മെഡിക്കൽ ഷോപ്പുകളുടെ എണ്ണം പെരുകുന്നത് ഔഷധ വ്യാപാരരംഗത്ത് അനാരോഗ്യകരമായ മത്സരത്തിന് ഇടയാക്കുമെന്ന് ഓൾ കേരള കെമിസ്റ്റ് ആൻഡ് ഡ്രഗിസ്റ്റ്സ് അസോസിയേഷൻ ജില്ല പ്രസിഡന്റ് ആന്റണി തര്യൻ, സെക്രട്ടറി കെ.പി.വസന്തരാജ് എന്നിവർ പറഞ്ഞു. കൊവിഡ് കാല പ്രതിസന്ധിയിൽ പല വ്യാപാരസ്ഥാപനങ്ങളും അടച്ചുപൂട്ടി പോയപ്പോഴാണ് മെഡിക്കൽ സ്റ്റോറുകളുടെ എണ്ണം പെരുകിയത്. അശാസ്ത്രീയമായി കടകൾ പെരുകിയതോടെ മരുന്ന് വിപണിയിൽ അനഭിലഷണീയമായ പ്രവണതകളും വർദ്ധിച്ചു. വാർത്താസമ്മേളനത്തിൽ അസോസിയേഷൻ ജില്ല, സംസ്ഥാന ഭാരവാഹികളായ പി.വി.ടോമി, എ.ടി.ലോറൻസ്, കെ.കെ.മായിൻകുട്ടി എന്നിവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |