പറവൂർ: താമരപ്പൂക്കളുടെ മനോഹാരിതയിലാണ് ആലങ്ങാട് നീറിക്കോടുള്ള പ്രവീണ പ്രജീഷിന്റെ വീട്ടുമുറ്റവും മട്ടുപ്പാവും. പല നിറത്തിലും രൂപത്തിലുമുള്ള മുപ്പത്തിയൊമ്പത് വ്യത്യസ്തയിനം താമരകളാണ് പ്ളാസ്റ്റിക് ബെയ്സനുകളിൽ വിരിഞ്ഞുനിൽക്കുന്നത്. വിദേശയിനം മുതൽ നാടൻ താമരകൾവരെ പ്രവീണയുടെ കൃഷിത്തോട്ടത്തിലുണ്ട്. ചെറുപ്പം മുതൽ താമരപ്പൂക്കളോട് ഉണ്ടായിരുന്ന താത്പര്യമാണ് താമരക്കൃഷിയിലെത്തിച്ചത്. ഓൺലൈനിൽ താമരക്കിഴങ്ങുകൾ വാങ്ങിയാണ് കൃഷിക്ക് തുടക്കം. പരീക്ഷണം വിജയിച്ചതോടെ കൂടുതൽ താമരയിനങ്ങൾ വാങ്ങി. ഇപ്പോൾ ഖില, സാറ്റാ ബൗൺഗട്ട്, അമേരികാ മെലിയ, വൈറ്റ് പിയോണി, യെല്ലോ പിയോണി, പിങ്ക് കോൾഡ് എന്നീ ട്രോപ്പിക്കൽ വിഭാഗത്തിൽപ്പെട്ടവയും സഹസ്രദളപത്മം, വിവിധയിനം നാടൻ താമരകൾ എന്നിവയും കൃഷി ചെയ്യുന്നു.
കൃഷിക്കൊപ്പം വില്പനയും
പ്ലാസ്റ്റിക്ക് ബെയ്സനുകളിൽ ചെളിയും വളവും നിറച്ച് താമരയുടെ കിഴങ്ങുകളും വിത്തും റണ്ണറും നട്ടാണ് കൃഷി. താമരകളുടെ വലിയൊരുശേഖരം ഒരുക്കിയതിനൊപ്പം അവയുടെ കിഴങ്ങ്, വിത്ത്, റണ്ണർ എന്നിവയുടെ വില്പനയിലൂടെ വരുമാനമാർഗം കണ്ടെത്തുന്നു. സമൂഹമാദ്ധ്യമങ്ങൾ വഴിയാണ് കൂടുതലും വില്പന. അകലെയുള്ളവർക്ക് കൊറിയർവഴി എത്തിച്ചുകൊടുക്കം. 200 മുതൽ 2000 രൂപവരെയുള്ള താമരകളുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |