കൊച്ചി: എറണാകുളം അതിരൂപത ബിഷപ്പ് ഹൗസ് ഇന്ന് മുതൽ വിശ്വാസികൾ ഉപരോധിക്കുമെന്ന് അല്മായ മുന്നേറ്റം കോ ഓർഡിനേഷൻ കമ്മിറ്റി.
എറണാകുളം അതിരൂപതയിലെ വിശ്വാസികളുടെയും വൈദികരുടെയും നിലപാട് മനസിലാക്കാനോ അത് മാർപാപ്പയെ ധരിപ്പിക്കാനോ കഴിയാത്ത അഡ്മിനിസ്‌ട്രേറ്റർ മാർ ആൻഡ്രൂസ് താഴത്തിനെ ബഹിഷ്‌കരിക്കുന്നതിന്റെ ഭാഗമായിട്ടാണ് ബിഷപ്പ് ഹൗസ് ഉപരോധമെന്ന് അധികൃതർ പറഞ്ഞു. ഇന്ന് രാവിലെ മുതലാണ് സൂചനാ ഉപരോധം ആരംഭിക്കുന്നത്. പിന്നീട് രാപ്പകൽ പ്രതിഷേധമായി മാറ്റുമെന്നും അല്മായ മുന്നേറ്റം അറിയിച്ചു.
ഇന്നലെ ആലുവ ചുണങ്ങംവേലി പള്ളി പരിസരത്ത് വച്ചു ഒരു വൈദീകന് മർദ്ദനമേറ്റ സംഭവത്തെ കുർബാന പ്രശ്‌നവുമായി അനാവശ്യമായി കൂട്ടിച്ചേർക്കുകയാണെന്നും അല്മായ മുന്നേറ്റം കുറ്റപ്പെടുത്തി.
എന്താണ് അവിടെ സംഭവിച്ചത് എന്ന് വൈദികനായ സണ്ണി ജോസഫ് തന്നെ പറയുന്ന വീഡിയോ ഉൾപ്പെടെ സോഷ്യൽ മീഡിയയിൽ സംഭവം നടന്ന ഉടൻ തന്നെ വന്നിരുന്നെന്നും അല്മായ മുന്നേറ്റം കൺവീനർ അഗസ്റ്റിൻ, വക്താവ് റിജു കാഞ്ഞൂക്കാരൻ എന്നിവർ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |