തോപ്പുംപടി: പ്രവാസിയായ ഇടക്കൊച്ചി സ്വദേശി ലോറൻസ് വർഗീസിന്റെ മരണത്തിനിടയാക്കിയ അപകടംവരുത്തിയ ബസിന്റെ ഡ്രൈവറെ രക്ഷപ്പെടാനും ഒളിവിൽ കഴിയാനും സഹായിച്ച മൂന്ന് പേരെ പൊലീസ് പിടികൂടി. തൃക്കാക്കര സ്വദേശി ഇ.എ.അജാസ് (36), കാക്കനാട് വാഴക്കാല സ്വദേശി നവാസ് (24), കാക്കനാട് മുണ്ടൻപാലം സ്വദേശി എൻ.എ. റഫ്സൽ (30) എന്നിവരെയാണ് മട്ടാഞ്ചേരി അസി.കമ്മിഷണർ അരുൺ കെ.പവിത്രൻ, കണ്ണമാലി പൊലീസ് ഇൻസ്പെക്ടറും തോപ്പുംപടിയുടെ ചുമതലയുമുള്ള എസ്.രാജേഷിന്റെയും നേതൃത്വത്തിലെ പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്. മൂവരും രക്ഷപ്പെടാൻ ഉപയോഗിച്ച ഇന്നോവ കാറും പൊലീസ് കസ്റ്റഡിയിലെടുത്തു. പിടികൂടിയ കാറിൽ നിന്ന് കേരള സ്‌റ്റേറ്റ് 12 എന്നെഴുതിയ ചുവന്ന നിറത്തിലുള്ള രണ്ട് ബോർഡുകളും ബാങ്ക് ഇടപാട് സംബന്ധിച്ച നിരവധി രേഖകളും പൊലീസ് കണ്ടെടുത്തിട്ടുണ്ട്. പ്രതികളിലൊരാളായ അജാസിന്റെ ഉടമസ്ഥതയിലുള്ളതാണ് കാർ.ഇയാൾ നേരെത്തെയും ക്രിമിനൽ കേസുകളിൽ പ്രതിയാണെന്ന് പൊലീസ് പറഞ്ഞു. കേരള സ്‌റ്റേറ്റ് ബോർഡ് ദുരുപയോഗം ചെയ്തതിന് മറ്റൊരു കേസും ഇവർക്കെതിരെ രജിസ്റ്റർ ചെയ്തിട്ടുണ്ട്. കഴിഞ്ഞ എട്ടിനാണ് തോപ്പുംപടി ജിയോ ഹോട്ടലിന് സമീപം വെച്ച് അമിത വേഗത്തിലെത്തിയ ബസിടിച്ച് ഗൃഹനാഥൻ മരിച്ചത്. അപകടത്തിൽപ്പെട്ട
ഷാന ബസിന്റെ ഡ്രൈവർ കാക്കനാട് ഇടച്ചിറ സ്വദേശി അനസ് സംഭവ സ്ഥലത്ത് നിന്ന് രക്ഷപ്പെട്ടിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |