കൊച്ചി: എട്ടാം ക്ലാസുകാരായ ഗ്ലിന്റയും അഭിനവും സ്വപ്നം കണ്ട സ്വയം പര്യാപ്ത ഗ്രാമത്തെ ശാസ്ത്രമേളയിൽ അവതരിപ്പിച്ചപ്പോൾ പ്രശംസയോടൊപ്പം ഒന്നാം സ്ഥാനം കൂടി സ്വന്തമാക്കുകയായിരുന്നു. വിൻഡ് മിൽ മുതൽ ബയോഗ്യാസ് പ്ലാന്റ്, മഴവെള്ള സംഭരണി, സോളാർ പാനൽ വരെ സ്വന്തമായി ഉത്പാദിക്കുന്നൊരു കൊച്ചു ഹരിത ഗ്രാമമാണ് ഇരുവരും ശാസ്ത്രമേളയിൽ ഒരുക്കിയത്.
ശാസ്ത്രമേളയിലെ ഹൈസ്‌കൂൾ സ്റ്റിൽ മോഡൽ വിഭാഗത്തിലാണ് അങ്കമാലി കിടങ്ങൂർ സെന്റ് ജോസഫ് എച്ച്.എസ്.എസിലെ എട്ടാം ക്ലാസ് വിദ്യാർത്ഥികളായ ഗ്ലിന്റ ജോയിയും അഭിനവ് എസ്. മേനോനും ആർഭാടങ്ങളില്ലാത്ത സ്വയംപര്യാപ്ത ഗ്രാമമൊരുക്കി നേട്ടം കൊയ്തത്.
ഒരു മാസം നീണ്ട ശ്രമത്തിനൊടുവിലാണ് ഇരുവരും ചേർന്ന് മോഡലൊരുക്കിയത്. വിൻഡ് മില്ലും, ബയോഗ്യാസ് പ്ലാന്റും മഴവെള്ള സംഭരണിയും സോളാർ പാനലുമെല്ലാമടങ്ങിയ ഇരുവരുടെയും ആശയം കേട്ട അദ്ധ്യാപകരും മുതിർന്ന ക്ലാസിലെ വിദ്യാർത്ഥികളും സഹായങ്ങളുമായി കട്ടയ്ക്ക് കൂടെ നിന്നതതോടെ കാര്യങ്ങൾ ഉഷാർ.
പ്ലാസ്റ്റിക് ഇതര വസ്തുക്കൾ കൊണ്ടാണ് ഇരുവരും തങ്ങളുടെ സ്വപ്‌ന ഗ്രാമമൊരുക്കിയതെന്നതും ശ്രദ്ധേയമായി.
അരികിലെത്തയവർക്കെല്ലാം ഈ സ്വയം പര്യാപ്ത ഗ്രാമം എങ്ങനെ സാദ്ധ്യമാക്കാമെന്ന് ഇരുവരും വിവരിച്ചു നൽകി. കുഞ്ഞു മനസിലെ വലിയ ആശങ്ങയങ്ങൾ കേട്ട് ചിലർ അത്ഭഭുതപ്പെട്ടു... കാണികളെല്ലാം ഇരുവരെയും അഭിനന്ദനങ്ങൾകൊണ്ട് മൂടി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |