SignIn
Kerala Kaumudi Online
Wednesday, 24 April 2024 1.01 AM IST

കൊച്ചി കായലിന് മേലെ കാൽപ്പന്തിൻ ഓളം...

padam

ഇന്നാണ് ലോകം കാത്തിരുന്ന കലാശപ്പേര്. തുടക്കത്തിൽ വീണുപോയിട്ടും സ്വന്തം ചിറകിലേറ്റി ലാറ്റിൻ അമേരിക്കൻ ചാമ്പ്യന്മാരായ അർജന്റീനയെ ഫൈനലിലെത്തിച്ച ലയണൽ മെസിയോ. അതോ പോയവർഷത്തെ കരുത്തിൽ, ഇതുവരെ ഒരു തോൽവിപോലും അറിയാതെ ഫ്രഞ്ച്പടയെ കലാശക്കളിയിൽ എത്തിച്ച ഹ്യുഗോ ലോറിസോ. അത്തർ മണമുള്ള ഖത്തറിൽ ആരായിരിക്കും ഫുട്ബാൾ ലോകകിരീടം ഉയർത്തുക. ഇത്, മെസിക്കുള്ളതെന്ന് ഒരുകൂട്ടർ പറയുന്നു. കളത്തിൽ കരുത്തർ ഫ്രാൻസെന്ന് മറ്റൊരു കൂട്ടർ. പ്രവചനങ്ങളും പോർവിളികളും പാരമ്യത്തിൽ എത്തിക്കഴിഞ്ഞു. ആവേശം ഉച്ഛസ്ഥായിയിലാണ്. കൊച്ചുകേരളവും ആവേശത്തിമിർപ്പിൽ മുന്നിൽ തന്നെയുണ്ട്. കൊച്ചിയുടെ കാര്യം പറയണോ. പൊളിയല്ലേ ടീമേ...! ആഘോഷത്തിമിർപ്പിൽ നിൽക്കെ, കേരളകൗമുദിയോട് ഒപ്പം ചേർന്ന് ലോകകപ്പ് കരീടം ആര് നേടുമെന്ന് പ്രവചിക്കുകയാണ് ജില്ലയിലെ 'താരങ്ങൾ'

 കപ്പ് മെസിക്ക്

ഇക്കുറി ലോകകപ്പ് അർജന്റീനയ്ക്കാണ്. അക്കാര്യത്തിൽ ഒരു സംശയവുമില്ല. 3-1ന് ഫ്രാൻസിനെ തോൽപ്പിക്കും. മെസി മോഹരമായ രണ്ട് ഗോളും നേടും. ലോകകപ്പ് ആവേശത്തിലാണ്. ഡി.സി.സിയിൽ ബിഗ് സ്ക്രീൻ ഒരുക്കുന്നുണ്ട്. അവിടെയാകും കളികാണുക.

മുഹമ്മദ് ഷിയാസ്

ഡി.സി.സി പ്രസിഡന്റ്

 സാദ്ധ്യത ഫ്രാൻസിന്

ഖത്തർ ലോകകപ്പിലെ ഇതുവരെയുള്ള മത്സരങ്ങൾ നോക്കിയാൽ കിരീട സാദ്ധ്യത കൂടുതൽ ഫ്രാൻസിനാണ്. അർജന്റീന മോശമാണെന്നല്ല അതിനർത്ഥം. കളിമികവ് നോക്കിയാൽ ഫ്രാൻസിനാണ് മുൻതൂക്കം. 2-1 സ്കോറിനായിരിക്കും വിജയം.

അനിൽകുമാർ

സെക്രട്ടറി

കേരള ഫുട്ബാൾ അസോസിയേഷൻ

 രണ്ടുപേർക്കും

അർജന്റീനയും ഫ്രാൻസും ഫൈനലിൽ കളിക്കുമെന്ന് നേരത്തെ പ്രവചിച്ചിരുന്നു. അതുപോലെ സംഭവിക്കുകയും ചെയ്തു. ഇനി ആര് കിരീടം ഉയർത്തുമെന്ന് പ്രവചിക്കാനില്ല. രണ്ട് ടീമുകളും ഒന്നിനൊന്ന് മികച്ചതാണ്. സ്വന്തം മണ്ഡലമായ കളമശേരിയിൽ ബിഗ് സ്ക്രീനിലായിരിക്കും കളികാണുക. ഇവിടെ വൈകിട്ട് അഞ്ച് മുതൽ ഫുട്ബാളുമായി ബന്ധപ്പെട്ട ക്വിസ് മത്സരം, ഗോളടി മത്സരമെല്ലാം ഒരുക്കിയിട്ടുണ്ട്

പി. രാജീവ്

വ്യവസായ മന്ത്രി

 അർജന്റീനയല്ലാതെ മറ്റാര്

കിരീടം അർജന്റീനയ്ക്കാണ്. അതിന് അപ്പുറമില്ല. രണ്ട് ഗോളിനായിരിക്കും വിജയം. മനോഹരമായ മത്സരമായിരിക്കും. ബിഗ് സ്ക്രീനിന് മുന്നിലില്ല, കുടുംബത്തോടൊപ്പം വീട്ടിലിരുന്നായിരിക്കും കളികാണുക

ഉല്ലാസ് തോമസ്

പ്രസിഡന്റ്

ജില്ലാ പഞ്ചായത്ത്

 പിന്തുണ അർജന്റീനയ്ക്ക്

സ്വന്തം ടീം ബ്രസീലാണ്. നിർഭാഗ്യവശാൽ ലോകകപ്പിൽ നിന്ന് പുറത്തായി. അതിനാൽ കലാശപ്പോരിൽ പിന്തുണ അർജന്റീനയ്ക്കാണ്. എത്ര ഗോളിന് ജയിക്കുമെന്ന് പ്രവചിക്കുന്നില്ല. മന്ത്രി മുഹമ്മദ് റിയാസിനൊപ്പം വിവിധ പരിപാടികൾക്കായി കോഴിക്കോടാണുള്ളത്. മന്ത്രിയോടൊപ്പം കോഴിക്കോടുള്ള ബിഗ് സ്ക്രീനിലായിരിക്കും മത്സരം കാണുക.

എം. അനിൽകുമാർ

കൊച്ചി മേയർ

 ഇവിടെയുണ്ട് ബിഗ് സ്ക്രീനുകൾ

• ഡി.എച്ച്. ഗ്രൗണ്ട്

• കടവന്ത്ര ഇൻഡോർ സ്റ്രേഡിയം

• ചെറായി ഗൗരിശ്വരം ഓഡിറ്റോറിയം

• അശോകപുരം പി.കെ വേലായുധ വിദ്യവിനോദി ലൈബ്രറി

• കോലഞ്ചേരി കെ.സി ക്ലബ്

• കോലഞ്ചേരി ബ്രുക്സൈഡ് ക്ലബ്

• പറക്കോട് പൗരസമിതി മന്ദിരം

• യൂത്ത് കോൺഗ്രസ് കുന്നത്തുനാട് മണ്ഡലംകമ്മിറ്രി ഓഫീസ്

• റയോൺ പുരം പാദംസ് ക്ലബ് പെരുമ്പാവൂർ

• പെരുവാരം സ്പാൻന്യൂ ടർഫ്
• പെരുമ്പടന്ന ട്രീസ ഗാർഡൻ
• ആശാൻ സ്മാരക വായനശാല കുമാരമംഗലം പറവൂത്തറ
• വെടിമറ ജംഗ്ഷൻ
• പെരുമ്പടന്ന കവല

 ആഴക്കടലോളം ആവേശം

കടലോളം ആവേശമെന്ന് കേട്ടില്ലേ.. ലക്ഷദ്വീപിൽ ഫുട്ബാൾ ആവേശമിപ്പോൾ ആഴക്കടലോളമാണ്. ലക്ഷദ്വീപിന്റെ ആഴക്കടലിൽ അർജന്റീന നായകൻ ലയണൽ മെസിയുടെ കൂറ്റൻ കട്ടൗട്ട് ഉയർത്തിരിക്കുകയാണ് കവരത്തിയിലെ അർജന്റീന ഫാൻസ്. അർജന്റീന ലോകകപ്പ് ഫൈനലിലെത്തിയാൽ മെസിയുടെ കൂറ്റൻ കട്ടൗട്ട് പവിഴപ്പുറ്റുകൾക്കിടയിൽ സ്ഥാപിക്കുമെന്ന് ആരാധകർ പ്രഖ്യാപിച്ചിരുന്നു.
ആഴക്കടലിൽ മെസിയുടെ കൂറ്റൻ കട്ടൗട്ട് സ്ഥാപിക്കുന്നതിന്റെ വീഡിയോയും ആരാധകർ പുറത്തുവിട്ടിട്ടുണ്ട്. കട്ടൗട്ട് സ്ഥാപിക്കാനായി വള്ളത്തിൽ പോകുന്നുതും കടലിനിടയിൽ പവിഴപ്പുറ്റുകൾക്കിടയിൽ കട്ടൗട്ട് സ്ഥാപിക്കുന്നതുമെല്ലാം വീഡിയോയിലുണ്ട്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, ERNAKULAM
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.