കൊച്ചി: പ്രവാസികളിലെ കൊവിഡ് മഹാമാരിയുടെ ആഘാതം എത്രത്തോളമെന്ന് പഠിക്കുന്നതിനായി സാമ്പത്തിക സ്ഥിതിവിവര കണക്ക് വകുപ്പിന്റെ സർവേ ആരംഭിച്ചു. ജില്ലയിലെ നഗര ഗ്രാമപ്രദേശങ്ങളിൽ നിന്നുള്ള 76 സാമ്പിളുകളടക്കം 800 സാമ്പിൾ യൂണിറ്റുകളിലാണ് ആദ്യഘട്ട സർവേ നടക്കുന്നത്.
ഒരു യൂണിറ്റിൽ 180 മുതൽ 250 വീടുകൾ ഉണ്ടാകും. ഇത്തരത്തിൽ ഏകദേശം 15000 വീടുകളിലാണ് വിവരശേഖരണം.വകുപ്പ് ഇൻവിസ്റ്റിഗേറ്റർക്കാണ് വിവരശേഖരണ ചുമതല. വീടുകളിൽ വിവരശേഖരണത്തിന് എത്തുന്നവർക്ക് കൃത്യമായ വിവരം നൽകണം. രണ്ടാംഘട്ടത്തിൽ തയ്യാറാക്കിയ പട്ടികയിലുള്ള പ്രവാസികളിൽ നിന്ന് ഫീൽഡ് തല ഉദ്യോഗസ്ഥർ വിശദമായ വിവരശേഖരണം നടത്തും. നിലവിൽ വിദേശത്തും അന്യസംസ്ഥാനങ്ങളിലും തൊഴിൽ, വിദ്യാഭ്യാസം എന്നിവയ്ക്കായി പോയവരുടെ കണക്കുകളും ശേഖരിക്കും.
ലക്ഷ്യങ്ങൾ
കൊവിഡ് കാലത്ത് പ്രവാസികൾ നേരിട്ട വെല്ലുവിളി യഥാസമയം പരിഹരിക്കുന്നതിനുള്ള സർക്കാർ പ്രവർത്തനം വിലയിരുത്തുക.
തൊഴിൽരഹിതരായി തിരിച്ചെത്തി മടങ്ങാൻ കഴിയാത്തവരുടെ സാമൂഹിക, സാമ്പത്തിക അവസ്ഥ മനസിലാക്കുക.
മടങ്ങി പോകാത്തവർക്ക് തൊഴിൽ സംരംഭം ഒരുക്കുക
ഉചിതമായ പുനഃരധിവാസ പാക്കേജ് തയ്യാറാക്കുക.
പ്രവാസികളുടെ തൊഴിൽ നൈപുണ്യം സംസ്ഥാനത്ത് എങ്ങനെ പ്രയോജനപ്പെടുത്തിയെന്ന് മനസിലാക്കുക.
പ്രവാസികളുടെ വിദ്യാഭ്യാസ യോഗ്യത, വിദേശത്തെ തൊഴിൽ, സാമൂഹിക പശ്ചാത്തലം എന്നിവ മനസിലാക്കുക.
സൂക്ഷ്മ ചെറുകിട ഇടത്തരം വ്യവസായ മേഖലകളിൽ പ്രവാസികൾ അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങൾ, പ്രവാസികളുടെ അഭിരുചികൾ കണ്ടെത്തുക.
ഇൻവെസ്റ്റഗേറ്റർമാർക്ക് പരിശീലനം ജില്ലാ തലത്തിൽ നടത്തി. ഫീൽഡു വിവര ശേഖരണം ജില്ലയിൽ ആരംഭിച്ചു. ജനുവരി പത്തിനുള്ളിൽ ആദ്യഘട്ട വിവരശേഖരണവും ഫെബ്രുവരി 15നുള്ളിൽ രണ്ടാംഘട്ട വിവരശേഖരണവും പൂർത്തിയാക്കാനാണ് തീരുമാനം.ഏ.പി. ഷോജൻ
ഡപ്യൂട്ടി ഡയറക്ടർ
സാമ്പത്തിക സ്ഥിതിവിവര കണക്ക് വകുപ്പ്
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |