കൊച്ചി: വലിച്ചെറിയുന്ന പ്ലാസ്റ്റിക് കുപ്പിയും ചില്ലറ തുട്ടുകളും ഒരു വലിയ സംരംഭത്തിന്റെ ഭാഗമാകുന്ന പദ്ധതി 'ചില്ലറക്കാരന്" കൊച്ചിയിൽ തുടക്കം.
കഴിഞ്ഞ അഞ്ച് വർഷം കൊണ്ട് 13,000ത്തിലധികം സൗജന്യ ഡയാലിസിസുകൾ ചെയ്ത പെരുമ്പടപ്പ് ഫാറ്റിമ ആശുപത്രിയുടെയും കൊച്ചി രൂപതയുടെയും സംരംഭമാണ് 'ചില്ലറക്കാരൻ'.
പശ്ചിമ കൊച്ചിയിലെയും എറണാകുളം നഗരത്തിലെയും 25,000 വീടുകളെയാണ് ഒഴിഞ്ഞ കുടിവെള്ള കുപ്പി കൊണ്ട് ഒരുക്കുന്ന കുടുക്കയിൽ ചില്ലറകൾ നിക്ഷേപിച്ച് സൗജന്യ ഡയാലിസിസ് പദ്ധതിയുടെ ഭാഗമാക്കുന്നത്.
പദ്ധതിയുടെ പ്രചാരണാർത്ഥം എറണാകുളം സെന്റ് തെരേസാസ് കോളേജിൽ നിന്നും പുറപ്പെട്ട ചില്ലറക്കാരൻ - പാട്ടുവണ്ടി കൊച്ചി മേയർ എം. അനിൽകുമാർ ഫ്‌ളാഗ് ഓഫ് ചെയ്തു. എം.എൽ.എമാരായ ടി. ജെ. വിനോദ്, കെ.ജെ. മാക്‌സി, കോർപ്പറേഷൻ സ്റ്റാഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ ഷീബാലാൽ, കെ. സാബു, ഫാ. ആഷ്‌ലിൻ കുത്തുകാട്ട്, ഫാ. മെൽറ്റസ് കൊലശേരി, ഫാ. ആന്റണി തൈവീട്ടിൽ, ഫാ. ആന്റണി അറയ്ക്കൽ, ഫാ. ജോണി സേവ്യർ പുതുക്കാട്, കാസി പൂപ്പന, ഫാ. സിജു ജോസഫ് പാലിയത്തറ എന്നിവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |