ആലുവ: ഇക്കുറി ശിവരാത്രി വ്യാപാരമേള സന്ദർശിക്കാനെത്തുന്നവർക്ക് പൊടിയും വെയിലും ഏൽക്കാതിരിക്കാൻ സംവിധാനങ്ങൾ. പൊടിശല്യം നേരിടാൻ വ്യാപാരമേള നടക്കുന്നിടത്തെല്ലാം ചുവപ്പ് പരവതാനിയുണ്ടാകും. വെയിൽ ഏൽക്കാതിരിക്കാൻ മുകളിൽ പച്ചത്തുണിയുടെ തണലും.
ആദ്യമായിട്ടാണ് ഇത്തരമൊരു സൗകര്യം ഒരുക്കുന്നത്. 23 വർഷമായി മൈസൂർ ദസറ നടത്തുന്ന പരിചയ സമ്പത്തുമായി ബംഗ്ളൂരു ആസ്ഥാനമായുള്ള ഫൺ വേൾഡ് ആന്റ് റിസോർട്ട്‌സ് ഇന്ത്യ എന്ന സ്ഥാപനമാണ് ഇക്കുറി മഹാശിവരാത്രി വ്യാപാരമേള കരാറെടുത്തിരിക്കുന്നത്. മുൻകാലങ്ങളിൽ പൊടിശല്യം നേരിടാൻ നഗരസഭ വെള്ളം തളിക്കുകയായിരുന്നു. പകൽ സമയങ്ങളിലും സന്ദർശകരെ എത്തിക്കാനാണ് മുകളിൽ പച്ചപരവതാനി വിരിക്കുന്നത്. വെയിൽ ഒഴിവാക്കിയാൽ പകൽ കൂടുതൽ സന്ദർശകരെത്തുമെന്നും വ്യാപാരികൾക്ക് കൂടുതൽ വരുമാനം ലഭിക്കുമെന്നും പ്രതീക്ഷിക്കുന്നു. മേളയിലെ സ്റ്റാളുകളുടെ ലേലത്തിൽ കഴിഞ്ഞ 10 വർഷമായി പങ്കെടുക്കുന്നവർക്ക് ആദ്യം അവസരം നൽകുമെന്ന് കരാർ കമ്പനി ഡയറക്ടർ എ.കെ. നായർ പറഞ്ഞു.
ആദ്യമായി ഇക്കുറി വ്യാപാരമേളയുടെ നടത്തിപ്പ് പൂർണമായും സ്വകാര്യ സ്ഥാപനത്തിന് കരാർ നൽകിയത്. കരാറിലൂടെ നഗരസഭയ്ക്ക് 63 ലക്ഷം രൂപ ലഭിച്ചു. മുൻകാലങ്ങളിൽ ശിവരാത്രി വ്യാപാരമേളയിൽ നിന്നും നഗരസഭയ്ക്ക് വരുമാനമൊന്നും ഉണ്ടായിരുന്നില്ല.
പന്തൽകാൽനാട്ടു കർമ്മം
ആലുവ മണപ്പുറത്ത് നഗരസഭ സംഘടിപ്പിക്കുന്ന ഒരു മാസം നീണ്ടുനിൽക്കുന്ന വ്യാപാരമേള, അമ്യൂസ്‌മെന്റ് പാർക്ക്, ദൃശ്യോത്സവം എന്നിവയ്ക്കുള്ള പന്തലിന്റെ കാൽനാട്ടു കർമ്മം നഗരസഭ ചെയർമാൻ എം.ഒ. ജോൺ നിർവഹിച്ചു.
മുനിസിപ്പൽ വൈസ് ചെയർപേഴ്സൺ സൈജി ജോളി, സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാന്മാരായ ലത്തീഫ് പൂഴിത്തറ, എം.പി. സൈമൺ
ഫാസിൽ ഹുസൈൻ, ലിസ ജോൺസൻ, കൗൺസിലർമാരായ ജെയ്സൺ പീറ്റർ, ശ്രീലത വിനോദ് കുമാർ, ടിന്റു രാജേഷ്, ഷമ്മി സെബാസ്റ്റ്യൻ, എൻ. ശ്രീകാന്ത്, വി.എൻ. സുനീഷ്, ശ്രീലത രാധാകൃഷ്ണൻ, ഇന്ദിരാ ദേവി, മുനിസിപ്പൽ സെക്രട്ടറി മുഹമ്മദ് ഷാഫി, ഫൺ വേൾഡ് ആൻഡ് റിസോർട്ട്‌സ് ഇന്ത്യ ഡയറക്ടർ എ.കെ. നായർ എന്നിവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |