തൃക്കാക്കര: കാട്ടാനകളുടെ ആക്രമണത്തിൽ കഴിഞ്ഞ അഞ്ച് വർഷത്തിനിടെ നഷ്ടമായത് 105 മനുഷ്യജീവനുകൾ. പാലക്കാട്ട് മാത്രം 38 പേർ കൊല്ലപ്പെട്ടു. തിരുവനന്തപുരം ചീഫ് വൈൽഡ്‌ലൈഫ് വാർഡന്റെ ഓഫീസ് വിവരാവകാശപ്രകാരം നൽകിയ കണക്കുകളാണ് ഇത് വ്യക്തമാക്കുന്നത്.
കണ്ണൂർ നോർത്തേൺ, കോട്ടയം ഹൈറേഞ്ച് സർക്കിളുകളിൽ 17 പേർ വീതം കൊല്ലപ്പെട്ടു. വന്യജീവി ആക്രണത്തിൽ ജീവഹാനി സംഭവിക്കുന്നവരുടെ കുടുംബത്തിന് 10 ലക്ഷം രൂപയാണ് നഷ്ടപരിഹാരം. 60 ശതമാനം കേന്ദ്രവിഹിതമാണ്.
കൊല്ലപ്പെട്ടവർ
2018 : 20
2019 : 15
2020 : 20
2021 : 27
2022 : 23
വന്യജീവിശല്യം രൂക്ഷം പാലക്കാട്ട്
വന്യജീവി ആക്രമണത്തിൽ ഏറ്റവുമധികം ജീവഹാനി പാലക്കാട് ജില്ലയിലാണ്ണ്. കാട്ടാന ശല്യമാണ് രൂക്ഷം.
''കാട്ടിലെ ആവാസവ്യവസ്ഥയിലെ മാറ്റമാണ് ആനകൾ ജനവാസ കേന്ദ്രങ്ങളിലേക്ക് എത്താനുള്ള പ്രധാന കാരണം. കാടുകൈയ്യേറി നിർമ്മാണപ്രവർത്തങ്ങൾ തടയണം""
രാജു വാഴക്കാല,
വിവരാവകാശ പ്രവർത്തകൻ.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |