തൊടുപുഴ: നഗരത്തിൽ എക്‌സൈസ് സംഘം നടത്തിയ പരിശോധനയിൽ വിവിധ ഭാഗങ്ങളിൽ നിന്നായി അഞ്ച് കേസുകളിലായി വിദ്യാർത്ഥികളടക്കം അഞ്ചുപേർ കഞ്ചാവ് ഉപയോഗിച്ചതിന് പിടിയിലായി. ശാസ്താംപാറയിൽ നടത്തിയ പരിശോധനയിൽ പ്രദേശവാസി നടുവത്ത് സെയ്ത് മുഹമ്മദ് (26), കുമാരമംഗലത്ത് നടത്തിയ പരിശോധനയിൽ മൂവാറ്റുപുഴ ഏനാനല്ലൂർ പീടിയേക്കൽ ശരത് (19), മഠത്തിക്കണ്ടം ഭാഗത്ത് നടത്തിയ പരിശോധനയിൽ പ്രദേശവാസി പുതിയകുന്നേൽ മുഹമ്മദ് ആദിൽ (18), പെട്ടേനാട് മുത്താരംകുന്ന് ഭാഗത്ത് നടത്തിയ പരിശോധനയിൽ മൂവാറ്റുപുഴ മുല്ലപ്പുഴച്ചാൽ കുളപ്പുറത്ത് അഭിജിത് (19), പെട്ടേനാട് ഭാഗത്തു നടത്തിയ പരിശോധനയിൽ കല്ലൂർക്കാട് പാലത്തിങ്കൾ അമൽ ജോയ് (20) എന്നിവരെയാണ് കഞ്ചാവുമായി പിടികൂടിയത്. ഇതിൽ സെയ്ത് മുഹമ്മദൊഴികെ ബാക്കിയെല്ലാവരും കോളേജ് വിദ്യാർത്ഥികളാണ്. റേഞ്ച് എക്‌സൈസ് ഇൻസ്‌പെക്ടർ ദിലീപിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന. ഈ മാസം ഇതുവരെ ഒമ്പത് മയക്കുമരുന്ന് കേസുകളാണ് തൊടുപുഴ റേഞ്ചിൽ മാത്രം രജിസ്റ്റർ ചെയ്തിരിക്കുന്നത്. തുടർന്നും മയക്കുമരുന്ന് വിൽപ്പനക്കാർക്കെതിരെ കർശന നടപടികൾ സ്വീകരിക്കുമെന്ന് എക്‌സൈസ് അധികൃതർ അറിയിച്ചു. പൊതുജനങ്ങൾക്ക് മദ്യം, മയക്കുമരുന്നുമായി ബന്ധപ്പെട്ട പരാതികൾ 9400069544 എന്ന നമ്പറിൽ വിളിച്ച് അറിയിക്കാവുന്നതാണെന്ന് റേഞ്ച് ഇൻസ്‌പെക്ടർ അറിയിച്ചു. പരിശോധനിയിൽ ഓഫീസർമാരായ ദേവദാസ് പി., ജയരാജൻ കെ.പി, സുബൈർ എ.ഐ, ദിലീപ് എ.കെ, ആസിഫ് അലി, ബാലു ബാബു, സിന്ധു കെ, കാർത്തിക ഷാജി, അനീഷ് ജോൺ എന്നിവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |