SignIn
Kerala Kaumudi Online
Tuesday, 23 April 2024 12.16 PM IST

ജിജുവിന്റെ കശുമാവ് ആഫ്രിക്കയിലേക്ക്; വെറും കശുമാവോ!, ഇവനാണ് കാഷ്യുകിംഗ്

kasumav

കണ്ണൂർ : കൃഷി പലതും പരീക്ഷിച്ച് പരാജയപ്പെട്ട ശേഷമാണ് സ്വന്തമായി നട്ടുവളർത്തി വികസിപ്പിച്ചെടുത്ത കശുമാവിന് കാഷ്യു കിംഗ് എന്ന പേര് നൽകിയതോടെയാണ് ജിജുവിന്റെ സ്വപ്നങ്ങൾ പൂത്തുതുടങ്ങിയത്. ഏതു പ്രതികൂല കാലാവസ്ഥയിലും നൂറ് മേനി വിളഞ്ഞ് ലക്ഷങ്ങൾ വരുമാനം നൽകുന്ന കാഷ്യു കിംഗ് ഇപ്പോൾ ദക്ഷിണാഫ്രിക്കയിലും താരമാണ്. കേളകം അടയ്ക്കാത്തോട്ടിലെ ജിജുവിന്റെ കാഷ്യു കിംഗിനെ തേടി കടൽ കടന്നും ആളുകളെത്തുകയാണ്.

ദക്ഷിണാഫ്രിക്കയിലെ മലയാളികളുടെ കൃഷിയിടത്തിലേക്ക് ചേക്കേറുകയാണ് ഈ അപൂർവ്വ കശുമാവ്. മറ്റിനം കശുമാവുകൾ കാലാവസ്ഥ വ്യതിയാനം മൂലം ഉൽപാദനം കുറയുകയും, കൃഷികരിഞ്ഞുണങ്ങുകയും ചെയ്യുമ്പോൾ കർഷകർക്ക് വാഗ്ദാനമായി മാറുകയാണ് കാഷ്യു കിംഗ്.അടക്കാത്തോട്ടിലെ ജിജു പടിയക്കണ്ടത്തിൽ കൃഷിയിൽ മത്സരിക്കുകയായിരുന്നു. പലതും നഷ്ടത്തിലായതോടെയാണ് വളവും പരിചരണവും അധികം വേണ്ടാത്ത കശുമാവ് കൃഷിയിലേക്ക് തിരിഞ്ഞത്. ഇപ്പോൾ ഒരു ഏക്കറിലെ കൃഷിയിൽ മൂന്ന് ലക്ഷത്തോളം വരുമാനമുണ്ട് ജിജുവിന്. കേരളത്തിന് പുറമെ മഹാരാഷ്ട്ര, കർണാടക, ഗോവ എന്നിവിടങ്ങളിലേക്കും കശുഅണ്ടിക്കും ഇവയുടെ തൈകൾക്കും നല്ല ഡിമാൻഡാണ്.

ജിജു തയ്യാറാക്കിയ കാഷ്യു കിംഗ് കർഷകർക്ക് വലിയ പ്രതീക്ഷയാണ്. വിളവെടുപ്പ് കാലത്ത് മറ്റ് കശുമാവുകളുടെ രാജാവായാണ് കാഷ്യു കിംഗ് ജിജുവിന്റെ പറമ്പിൽ കായ്ചുനിൽക്കുന്നത്.

ഗ്രാഫ്റ്റിംഗ് സ്വന്തം നഴ്സറിയിൽ

കൊട്ടിയൂർ ചപ്പമലയിലെ തോട്ടത്തിൽ നിന്ന് കണ്ടെത്തിയ മാതൃ കശുമാവിൽ നിന്ന് ശേഖരിച്ച സ്വന്തം നഴ്‌സറിയിൽ ഗ്രാഫ്റ്റ് ചെയ്ത് സജ്ജമാക്കി സ്വന്തം കൃഷിയിടത്തിൽ നട്ടുവളർത്തി വിളയിച്ചപ്പോൾ വന്ന പേരാണ് കാഷ്യു കിംഗ് .രണ്ടര പതിറ്റാണ്ടായി സ്വന്തമായി കാർഷിക തൈകൾക്കായുള്ള നഴ്‌സറി നടത്തുകയും മിസ്റ്റ് ഡ്രിപ്പ് ഇറിഗേഷൻ പദ്ധതികൾ പരിചയപ്പെടുത്തുകയും ചെയ്യുന്ന ജിജു കർഷകർക്ക് പ്രിയപ്പെട്ടയാളാണ്.

വിളവ് രണ്ടാം വർഷം മുതൽ

തൈകൾ നട്ട് രണ്ടാം വർഷം മുതൽ വിളവെടുക്കാവുന്ന കശുമാവിൽ നിന്ന് ശേഖരിക്കുന്ന കശുവണ്ടി 80 എണ്ണം മാത്രം തൂക്കിയാൽ ഒരു കിലോ ലഭിക്കും. തുടക്കം മുതൽ ഒടുക്കം വരെ വിളവ് ലഭിക്കും. കൂടാതെ ഗുണമേന്മയും ,മികച്ച വിളവും ലഭിക്കുന്നതിനാൽ പുതിയ തോട്ടങ്ങളിലേക്ക് ഏറെ അനുയോജ്യമാണ് കാഷ്യു കിംഗ്.കർണാടക, മഹാരാഷ്ട്ര, തമിഴ്‌നാട് സംസ്ഥാനങ്ങളുടെ വിവിധ ഭാഗങ്ങളിൽ വൈവിധ്യകൃഷി നടത്തി ലഭിച്ച അനുഭവ സമ്പത്താണ് പുതിയ കൃഷി ഇനങ്ങൾ കണ്ടെത്താൻ ജിജുവിന് പ്രചോദനം.

കള പറിക്കലും വളമിടലും മരുന്നടിയും ഒന്നുമില്ലാതെ എളുപ്പത്തിൽ വരുമാനമുണ്ടാക്കാവുന്ന കൃഷി എന്ന നിലയിലാണ് കശുഅണ്ടിയിലേക്ക് തിരിഞ്ഞത്. ഇപ്പോൾ ഏറെ സംതൃപ്തിയും സന്തോഷവുമുണ്ട്.

ജിജു പടിയക്കണ്ടത്തിൽ, കശുമാവ് കർഷകൻ, കേളകം

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KANNUR
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.