കണ്ണൂർ: കോർപ്പറേഷൻ പരിധിയിൽ അത്താഴക്കുന്ന്, കൊറ്റാളി, ശാദുലിപ്പള്ളി, പുല്ലൂപ്പി ഭാഗങ്ങളിൽ വിദ്യാർത്ഥികൾ ഉൾപ്പടെ 16 പേർക്ക് തെരുവുനായയുടെ കടിയേറ്റു.
സൗമിനി, ഹനീഫ, ഷൈജു, ശോഭ, ശരത്ത്, ഷംസീർ, സനോജ്, ലക്ഷ്മി, ലീന, സുശീല, ശ്രീജേഷ്, പ്രജിത്ത് വിദ്യാർത്ഥികളായ ഉവൈസ്, ഷിഫ, അന്ന സൂസൻ എന്നിവരെയാണ് തെരുവുനായ ആക്രമിച്ചത്. ജോലി സ്ഥലങ്ങളിലേക്കും സ്കൂളിലേക്കും പോകുന്നതിനിടെയാണ് അക്രമം. ഇന്നലെ രാവിലെ 9.30ന് അത്താഴക്കുന്നിലാണ് ആദ്യം നായയുടെ ആക്രമണം ഉണ്ടായത്. പരിക്കേറ്റവരെ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കുത്തി വയ്‌പ്പെടുത്തശേഷം അലർജി ഉണ്ടായ ലക്ഷ്മി, ലീന, പ്രജിത്ത് എന്നിവരെ കണ്ണൂർ ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
പ്രദേശത്ത് തെരുവുനായ ശല്യം രൂക്ഷമാണെന്നും ഇതിന് മുമ്പും നിരവധിപേരെ ആക്രമിച്ചിരുന്നതായും നാട്ടുകാർ പറഞ്ഞു. പ്രദേശത്തെ തെരുവുനായ പ്രശ്‌നത്തിന് പരിഹാരം കാണണമെന്ന് കൗൺസിലർമാർ കോർപ്പറേഷൻ യോഗത്തിൽ നിരന്തരം ആവശ്യപ്പെട്ടിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |