SignIn
Kerala Kaumudi Online
Thursday, 28 March 2024 6.39 PM IST

അരുംകൊലയ്ക്ക് തുമ്പുണ്ടാക്കിയത് പത്തുമിനിറ്റിൽ; താരമായി 'ടൈസൺ'

taisan
പൊലീസ് നായ ടൈസൺ കോട്ടിക്കുളത്ത് കൊലപാതകം നടന്ന സ്ഥലത്ത് കുറ്റവാളിയെ കണ്ടെത്താൻ എത്തിയപ്പോൾ

കാസർകോട്: ബിൻലാദനെ കണ്ടെത്താൻ അമേരിക്കൻ സേനയെ സഹായിച്ച ബെൽജിയം മില്ലേനിയോസ് ഇനത്തിൽപ്പെട്ട കാസർകോട് ഡോഗ് സ്ക്വാഡിലെ ടൈസൺ എന്ന നായയുടെ മിടുക്കിന് നാടിന്റെ കൈയടി.ബേക്കൽ കോട്ടിക്കുളത്ത് കഴിഞ്ഞ ദിവസം കർണാടക സ്വദേശിയെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതിയെ പത്തുമിനിറ്റിനകം പിടികൂടിയത് ട്രാക്കർ വിഭാഗത്തിൽപെട്ട ഈ നായയുടെ സഹായത്തോടെയാണ്.

സംഭവസ്ഥലത്ത് വന്നിറങ്ങി പത്തു മിനുട്ട് കൊണ്ട് പണിതീർത്തു മടങ്ങിയപ്പോൾ പൊലീസ് ഉദ്യോഗസ്ഥർക്ക് പോലും അതിശയമായി. പഞ്ചാബിലെ ബ്രീഡിംഗ് കേന്ദ്രത്തിൽ നിന്നും ആദ്യമായി കേരളത്തിന് ലഭിച്ച അഞ്ച് ട്രാക്കർ നായകളിൽ പെട്ട ടൈസൺ 2020 ഒക്ടോബറിലാണ് കാസർകോട് ഡോഗ് സ്‌കോഡിലെത്തിയത് .

കർണ്ണാടക സ്വദേശിയായ 45 വയസ് പ്രായം തോന്നിക്കുന്ന അന്യസംസ്ഥാന തൊഴിലാളിയെ അടിച്ചു കൊന്ന ശേഷം വലിച്ചിഴച്ചു കൊണ്ടുവന്ന് കടവരാന്തയിൽ തള്ളിയ സംഭവത്തിൽ ബേക്കൽ പൊലീസ് ഡോഗ് സ്‌ക്വാഡിന്റെ സഹായം തേടുകയായിരുന്നു .ഇതുപ്രകാരം രാവിലെ തന്നെ ടൈസണുമായി സ്ക്വാഡ് സംഭവ സ്ഥലത്തെത്തി. കടയുടെ വരാന്തയിൽ മൃതദേഹത്തിന് സമീപത്തുണ്ടായിരുന്ന ആണി തറപ്പിച്ച റീപ്പറിൽ നിന്നും മണം പിടിച്ച ടൈസൺ പുതുതായി പണിയുന്ന കെട്ടിടത്തിലേക്ക് കുതിക്കുകയായിരുന്നു. ഒളിച്ചു കഴിയുകയായിരുന്ന കെട്ടിട കാവൽക്കാരൻ കർണ്ണാടക സ്വദേശി ഉമേശനെ ടൈസൺ കാട്ടികൊടുത്തതോടെ പൊലീസിന് കാര്യങ്ങൾ എളുപ്പമായി. ചോദ്യം ചെയ്യലിൽ മദ്യലഹരിയിൽ താനാണ് കൃത്യം നിർവഹിച്ചതെന്ന് കുറ്റസമ്മതം നടത്തുകയും ചെയ്തു. സി .സി ടി .വി ദൃശ്യത്തിൽ ഈയാളാണ് കൃത്യത്തിന് പിന്നിലെന്ന് സ്ഥിരീകരിക്കുകയും ചെയ്തതോടെ ബേക്കൽ പൊലീസിന് കാര്യങ്ങൾ എളുപ്പമാകുകയായിരുന്നു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KANNUR, TAISAN STORY
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.