കരിന്തളം : മുൻ പഞ്ചായത്ത് പ്രസിഡന്റ് എ.വിധുബാലയും പാർട്ടിവിമതനും തമ്മിലുള്ള വാട്സ് ആപ് സംഭാഷണം ചോർന്നത് കിനാനൂർ കരിന്തളം സി.പി.എമ്മിൽ വൻവിവാദമായി. തന്നെ ജില്ലാപഞ്ചായത്ത് സ്ഥാനാർത്ഥിയാക്കാതിരിക്കാൻ ഒരു ജില്ലാസെക്രട്ടറിയേറ്റംഗവും ജില്ലാകമ്മിറ്റിയംഗവും മുൻ ജില്ലാകമ്മിറ്റിയംഗവുമായ കരിന്തളത്തെ മൂന്ന് നേതാക്കൾ ഇടപെട്ടുവെന്നാണ് സംഭാഷണത്തിലെ വിവാദഭാഗം.
സി.പി.എം ജില്ലാസെക്രട്ടറിയേറ്റംഗം വി.കെ.രാജൻ, നിലവിൽ കരിന്തളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റും പാർട്ടി മുൻ ഏരിയാസെക്രട്ടറിയുമായ ടി.കെ.രവി, മുൻ ജില്ലാകമ്മിറ്റിയംഗം കെ.പി.നാരായണൻ എന്നിവരുടെ പേരുകൾ എടുത്തുപറഞ്ഞാണ് വാട്സ് ആപ് സംഭാഷണം പരപ്പ ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.ലക്ഷ്മിയ്ക്കെതിരെയും രൂക്ഷമായ ആക്ഷേപങ്ങൾ സംഭാഷണത്തിലുണ്ട്.
. കാലിച്ചാമരം- പരപ്പ - ബിരിക്കുളം റോഡിന്റെ ശോചനീയാവസ്ഥയുമായി ബന്ധപ്പെട്ട സംഭാഷണത്തിനിടെയാണ് ആരോപണങ്ങൾ ഉന്നയിക്കുന്നത്.
കാലിച്ചാമരം- ബിരിക്കുളം -പരപ്പ റോഡിന് അനുവദിച്ച തുക കയ്യൂർ-ചീമേനി പഞ്ചായത്തിലേക്ക് കരിന്തളം ഡിവിഷനിൽ നിന്നുള്ള നിലവിലുള്ള ജില്ലാപഞ്ചായത്ത് അംഗം ശകുന്തള നിർബന്ധപൂർവം മാറ്റിയെന്ന് സംഭാഷണത്തിൽ ആരോപിക്കുന്നുണ്ട്. തന്നെ ജില്ല പഞ്ചായത്തിലേക്ക് മത്സരിപ്പിക്കാൻ പാർട്ടി പ്രവർത്തകർ നിർദ്ദേശിച്ചിരുന്നുവെങ്കിലും പഞ്ചായത്തിലെ മൂന്ന് പ്രമുഖ നേതാക്കൾ ഇടപെട്ട് പേര് വെട്ടുകയായിരുന്നുവെന്ന് വിധുബാല പറയുന്നുണ്ട്. .പഞ്ചായത്തിന് അനുവദിച്ച ഫണ്ട് മറ്റൊരു പഞ്ചായത്തിലേക്ക് കൊണ്ടു പോയതിൽ തന്നെ അഴിമതിക്കാരിയാക്കാൻ ശ്രമിച്ചുവെന്നാണ് ഇവരുടെ ആരോപണം.
പരപ്പ ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.ലക്ഷ്മിയെ മത്സരിപ്പിച്ചതിനെയും മുൻപഞ്ചായത്ത് പ്രസിഡന്റ് ആക്ഷേപിക്കുന്നുണ്ട്. മത്സരിക്കാതിരുന്നതിനാൽ താൻ രക്ഷപ്പെട്ടുവെന്നും തനിക്ക് ഇനിയൊരു പ്രശ്നവുമില്ലെന്നും പാർട്ടി പ്രവർത്തനത്തിൽ താൻ സഹകരിക്കാറില്ലെന്നും ഇവർ പറയുന്നുണ്ട്. ഇതിനിടെ ഫോൺ സംഭാഷണം ചോർന്ന വിഷയം ചർച്ച ചെയ്യാൻ വിധുബാല അംഗമായ കിനാനൂർ ലോക്കൽകമ്മിറ്റി ഇന്നലെ യോഗം ചേർന്നിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |