SignIn
Kerala Kaumudi Online
Thursday, 28 March 2024 11.01 PM IST

പിടിതരാതെ കൊവിഡ്

covid

കണ്ണൂരിൽ 1996, കാസർകോട്ട് 906

കണ്ണൂർ/കാസർകോട്: ഇന്നലെ കണ്ണൂർ ജില്ലയിൽ 1996 പേർക്ക് കൊവിഡ് പോസിറ്റീവായി. സമ്പർക്കത്തിലൂടെ 1859 പേർക്കും ഇതര സംസ്ഥാനത്ത് നിന്നെത്തിയ 96 പേർക്കും വിദേശത്തു നിന്നെത്തിയ 3 പേർക്കും 38 ആരോഗ്യ പ്രവർത്തകർക്കുമാണ് കൊവിഡ് സ്ഥിരീകരിച്ചത്. ടെസ്റ്റ് പോസ്റ്റിവിറ്റി നിരക്ക് 23.58 ശതമാനമാണ്. അതേസമയം കാസർകോട് ജില്ലയിൽ 906 പേർക്കാണ് ഇന്നലെ കൊവിഡ് പോസിറ്റീവായത്.

കണ്ണൂരിൽ റിപ്പോർട്ട് ചെയ്യപ്പെട്ട കൊവിഡ് പോസിറ്റീവ് കേസുകൾ 84,045 ആയി. ഇവരിൽ 634 പേർ ഇന്നലെ രോഗമുക്തി നേടിയതോടെ രോഗം ഭേദമായവർ 64278 ആയി. 388 പേർ കൊവിഡ് മൂലം മരണപ്പെട്ടു. 17014 പേർ ചികിത്സയിലാണ്.ഇതിൽ 556 പേർ വിവിധ ആശുപത്രികളിലും സി.എഫ്.എൽ.ടി.സികളിലുമായാണ് ചികിത്സയിൽ കഴിയുന്നത്.

41295 പേർ നിലവിൽ നിരീക്ഷണത്തിലുണ്ട്.

കാസർകോട് ജില്ലയിൽ 617 പേരാണ് ഇന്നലെ രോഗമുക്തരായത്. നിലവിൽ 8895 പേരാണ് ചികിത്സയിലുള്ളത്.

വീടുകളിൽ 11024 പേരും സ്ഥാപനങ്ങളിൽ 886 പേരുമുൾപ്പെടെ ആകെ നിരീക്ഷണത്തിലുള്ളത് 11024 പേരാണ്. സെന്റിനൽ സർവ്വേ അടക്കം പുതിയതായി 3402 സാമ്പിളുകൾ കൂടി പരിശോധനയ്ക്ക് അയച്ചതിൽ 830 പേരുടെ പരിശോധനാ ഫലം ലഭിക്കാനുണ്ട്. 45076 പേർക്കാണ് ജില്ലയിൽ ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചത്. 35826 പേർ രോഗമുക്തരായി.


വാക്സിനേഷൻ ഇന്ന്
കണ്ണൂർ ജില്ലയിൽ ഇന്ന് സർക്കാർ മേഖലയിലെ ആരോഗ്യ കേന്ദ്രങ്ങളിൽ കൊവിഡ് വാക്സിനേഷൻ ഉണ്ടായിരിക്കില്ല. സ്വകാര്യ മേഖലയിൽ അഞ്ചരക്കണ്ടി മെഡിക്കൽ കോളേജ് വാക്സിനേഷൻ കേന്ദ്രമായി പ്രവർത്തിക്കും.

ഹെൽപ്പ് ഡെസ്‌ക്
കൊവിഡ് അതിവ്യാപനവുമായി ബന്ധപ്പെട്ട് ജില്ലയിലെ അന്യസംസ്ഥാന തൊഴിലാളികൾക്കായി ജില്ലാ ലേബർ ഓഫീസിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന ഹെൽപ്പ് ഡെസ്‌ക് രൂപീകരിച്ചു. രാവിലെ 10 മണി മുതൽ വൈകിട്ട് അഞ്ച് വരെ 0497 2700353 എന്ന നമ്പറിലും പിന്നീട് 9496851031 എന്ന നമ്പറിലും വിളിക്കാവുന്നതാണ്. തൊഴിലാളികളിൽ നിന്നും ലഭിക്കുന്ന പരാതി ഉടൻ കളക്ടറേറ്റിലെ ജാഗ്രതാ പോർട്ടലിലേക്ക് കൈമാറുമെന്ന് ജില്ലാ ലേബർ ഓഫീസർ അറിയിച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: COVID
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.