പയ്യന്നൂർ: കൊവിഡ് വാക്സിനേഷൻ കേന്ദ്രത്തിൽ അനുഭവപ്പെടുന്ന തിരക്ക് ഒഴിവാക്കുന്നതിനായി രണ്ടു കേന്ദ്രങ്ങളിൽ കൂടി സ്ലോട്ട് അനുവദിക്കുന്നതിന് നഗരസഭ ചെയർപേഴ്സൺ കെ.വി. ലളിതയുടെ അദ്ധ്യക്ഷതയിൽ ചേർന്ന കൊവിഡ് അവലോകന യോഗം തീരുമാനിച്ചു.
വീടുകളിൽ ക്വാറന്റൈനിൽ കഴിയുന്നവരെയും പ്രാഥമിക സമ്പർക്ക പട്ടികയിൽ വരുന്നവരെയും പരിശോധിക്കുന്നതിനായി
500 ആന്റിജൻ ടെസ്റ്റ് കിറ്റ് വാങ്ങുന്നതിനും കൂട്ടരോഗ വ്യാപന സാദ്ധ്യത പരിഗണിച്ച് എഫ്.സി.ഐ. ഗോഡൗണിലെ തൊഴിലാളികൾക്ക് പ്രഥമ പരിഗണന നൽകുന്നതിനും തീരുമാനിച്ചു.
വ്യാപാര സ്ഥാപനങ്ങളിൽ ശരിയായി മാസ്ക് ധരിക്കാത്തവർക്കെതിരെയും സ്ഥാപനങ്ങളിൽ കൊവിഡ് പോസിറ്റീവ്, രോഗലക്ഷണങ്ങൾ ഉള്ളവരെ സംബന്ധിച്ച വിവരങ്ങളും അധികൃതരെ അറിയിക്കാതിരിക്കുന്നതിനെതിരെയും കർശന നടപടികൾ കൈക്കൊള്ളും. വിവാഹം, ഗൃഹപ്രവേശം മറ്റ് ചടങ്ങുകൾ അതാത് വാർഡുകളിലെ കൗൺസിലർമാർ മൂന്ന് ദിവസം മുമ്പ് സെക്ടർ ഓഫീസർമാരെ അറിയിക്കണം. കൊവിഡ് രോഗികളുടെ ആവശ്യങ്ങൾക്ക് പയ്യന്നൂർ താലൂക്കാശുപത്രിയിലെ ഒരു ആംബുലൻസ് സജ്ജമാക്കും. രോഗ വ്യാപനം നടക്കുന്ന സാഹചര്യത്തിൽ ടർഫ് കോർട്ട്, മറ്റ് കൂട്ടം കൂടിയുള്ള കളികളും നിർത്തിവയ്ക്കുവാൻ നിർദ്ദേശം നൽകി. ഓരോ വാർഡു തലത്തിലും രണ്ടോ മൂന്നോ ഒഴിഞ്ഞു കിടക്കുന്ന വീടുകൾ കണ്ടെത്തുന്നതിനും, അത്യാവശ്യ സാഹചര്യത്തിൽ രോഗികളെ ക്വാറന്റൈനിൽ താമസിപ്പിക്കുന്നതിനുമുള്ള സൗകര്യം തയ്യാറാക്കുന്നതിനും കൗൺസിൽ യോഗം തീരുമാനിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |