കണ്ണൂർ:കൊവിഡ് ബാധ റിപ്പോർട്ട് ചെയ്തതിന് ശേഷം കണ്ണൂർ ജില്ലയിൽ ഏറ്റവും കൂടിയ നിരക്കാണ് ഇന്നലെ രേഖപ്പെടുത്തിയത്. 2482 പേർക്കാണ് ഇന്നലെ രോഗം സ്ഥിരീകരിച്ചത്. ഇവരിൽ 2324 പേർക്ക് സമ്പർക്കത്തിലൂടെയാണ്. ഇതര സംസ്ഥാനത്ത് നിന്നെത്തിയ 111 പേർക്കും വിദേശത്തു നിന്നെത്തിയ അഞ്ച് പേർക്കും 42 ആരോഗ്യ പ്രവർത്തകർക്കുമാണ് കൊവിഡ് സ്ഥിരീകരിച്ചത്. 27.82 ആണ് ടെസ്റ്റ് പോസ്റ്റിവിറ്റി നിരക്ക്.
സമ്പർക്കം മൂലം:
208പേർക്ക് രോഗം പിടിപെട്ട കണ്ണൂർ കോർപറേഷനാണ് ഏറ്റവും മുന്നിൽ .പയ്യന്നൂർ നഗരസഭയിൽ 114 പേർക്ക് രോഗം സ്ഥിരീകരിച്ചു. തലശ്ശേരിയിൽ 97പേർക്കും രോഗം സ്ഥിരീകരിച്ചു.നഗരസഭകളിൽ പാനൂർ 79,ആന്തൂർ 71,തളിപ്പറമ്പ് 56,മട്ടന്നൂർ 41 എന്നിങ്ങനെ കൂടിയ രോഗനിരക്ക് രേഖപ്പെടുത്തി.ഗ്രാമപഞ്ചായത്തുകളിൽ ചെറുപുഴ(60),ഏഴോം (52),കണ്ണപുരം ( 44),പിണറായി ( 44),പരിയാരം ( 39)കണിച്ചാർ (37),എന്നിവിടങ്ങളിലും രോഗബാധിതർ ഏറെയാണ്.
രോഗമുക്തി 1124
ചികിത്സയിൽ 19897
വീടുകളിൽ 19331
സ്ഥാപനങ്ങളിൽ 566
നിരീക്ഷണത്തിൽ 48873
പരിശോധനാഫലം കാത്ത് 2254
കാസർകോട്ട് 813 രോഗികൾ കൂടി
കാസർകോട് ജില്ലയിൽ 813 പേർ കൂടി കോവിഡ്19 പോസിറ്റീവായി. 21.4ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. ചികിത്സയിലുണ്ടായിരുന്ന 722 പേർ നെഗറ്റീവായി. നിലവിൽ 9366 പേരാണ് ചികിത്സയിലുള്ളത്.
വീടുകളിൽ 11546 പേരും സ്ഥാപനങ്ങളിൽ 818 പേരുമുൾപ്പെടെ ജില്ലയിൽ നിരീക്ഷണത്തിലുള്ളത് 12364 പേരാണ്. പുതിയതായി 1337 പേരെ കൂടി നിരീക്ഷണത്തിലാക്കി. സെന്റിനൽ സർവ്വേ അടക്കം പുതിയതായി 3755 സാമ്പിളുകൾ കൂടി പരിശോധനയ്ക്ക് അയച്ചു. 1472 പേരുടെ പരിശോധനാ ഫലം ലഭിക്കാനുണ്ട്. 1072 പേരെ ആശുപത്രികളിലും കൊവിഡ് കെയർ സെന്ററുകളിലുമായി പ്രവേശിപ്പിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |