കണ്ണൂർ : മന്ത്രിസഭ ഇല്ലാത്ത തക്കം നോക്കി ജപ്പാൻ കുടിവെള്ള വിതരണ പദ്ധതി പുറം കരാർ നൽകുന്നതിനായി ഉന്നതതല ഉദ്യോഗസ്ഥതലത്തിൽ അണിയറനീക്കം . തളിപറമ്പ് ,ആന്തൂർ മുൻസിപ്പാലിറ്റി ,ചെറുകുന്ന് ,പാപ്പിനിശേരി ,മാടായി ,മാട്ടൂൽ ,പട്ടുവം ,കല്യാശേരി , കണ്ണപുരം ,കണ്ണൂർ കോർപ്പറേഷനിലെ മുൻ പള്ളിക്കുന്ന്, പുഴാതി പഞ്ചായത്ത് പ്രദേശങ്ങളിലേക്ക് കുടിവെള്ളം നൽകുന്ന വൻകിട ജല വിതരണ പദ്ധതിയുടെ ഇരിക്കൂർ പെരുവളത്ത് പറമ്പിൽ സ്ഥിതി ചെയ്യുന്ന ട്രീറ്റ്മെൻറ് പ്ലാൻറ് ,പഴശ്ശി പദ്ധതി പ്രദേശത്തെ കുയിലൂരിൽ ഉള്ള ഇൻടേക്ക് വെൽ എന്നിവയിലെ പമ്പിംഗും, അറ്റകുറ്റപണികളും പുറംകരാർ നൽകാനാണ് നീക്കം .
2020 മാർച്ചിൽ വാട്ടർ അതോറിറ്റി സൂപ്രണ്ടിംഗ് എൻജിനീയർ പ്രവൃത്തി പുറംകരാർ നൽകാൻ ടെൻഡർ ക്ഷണിച്ചെങ്കിലും എംപ്ലോയീസ് യൂണിയൻ നടത്തിയ വിവിധങ്ങളായ സമരത്തിന്റെ ഭാഗമായി ടെൻഡർ നടപടി പൂർത്തീകരിക്കാതെ നീട്ടിക്കൊടുക്കുകയായിരുന്നു , പദ്ധതി ഏറ്റെടുത്ത മദ്രാസ് ആസ്ഥാനമായ കരാർ കമ്പനി ടെൻഡർ ഏറ്റെടുക്കാൻ തയ്യാറായി മുന്നോട്ട് വന്നിരുന്നു ,കരാർ പ്രകാരമുള്ള പല പ്രവൃത്തികളും പൂർത്തിയാക്കാതെയാണ് കമ്പനി കാലാവധി പൂർത്തിയാക്കിയത് .
പ്രവർത്തനം തുടങ്ങി മാസങ്ങൾക്കകം തന്നെ ഓട്ടോമാറ്റിക്ക് സംവിധാനമായ സ്ക്വാഡ നിശ്ചലമായി .വാട്ടർ അതോറിറ്റിക്ക് വൻ നഷ്ടം വരുത്തിയതിനാൽ കരിമ്പട്ടികയിൽ ഉൾപെടുത്തേണ്ട കമ്പനി തന്നെയാണ് ഉദ്യോഗസ്ഥരെ കൂട്ടുപിടിച്ച് വീണ്ടു കരാർ നേടാൻ ശ്രമിച്ചത് ..
ഇതിന് ആവശ്യമായ മുന്നൊരുക്കങ്ങൾ നടത്തുന്നതിനായി ജിക്കപദ്ധതി ഉൾപെട്ട തളിപറമ്പ് ഡിവിഷൻ എക്സിക്യൂട്ടീവ് എൻജിനീയരെ കൊണ്ട് പുറംകരാർ നൽകുന്നതിനായി അനുകൂല റിപ്പോർട്ട് വാങ്ങി തുടർ നടപടികൾക്കായി അയച്ചിരിക്കുകയാണ് ..ജല അതോറിറ്റി ജീവനക്കാർ കാര്യക്ഷമമായി നടത്തി വരുന്ന പ്രവൃത്തികളാണ് കരാർ ലോബികളുടെ ഒത്താശയോടെ ചിലവാകുന്ന തുകയുടെ അഞ്ച് ഇരട്ടിയിലധികം തുകക്ക് കരാർ നൽകാൻ നീക്കം നടത്തുന്നത് .
പ്രതിഷേധക്കാവൽ
ജിക്ക പദ്ധതി പ്രവർത്തനം പുറംകരാർ നൽകുന്നതിനെതിരെ 21 മുതൽ കേരള വാട്ടർ അതോറിറ്റി സൂപ്രണ്ടിംഗ് എൻജിനീയരുടെ ഓഫീസിന് മുന്നിൽ പ്രതിഷേധ കാവൽ നടത്താൻ യൂണിയൻ തീരുമാനിച്ചു
കരാർ ലോബികളുടെ നീക്കത്തിനെതിരെ എംപ്ലോയീസ് യൂണിയൻ ജില്ലാ കമ്മിറ്റി മുഖ്യമന്ത്രിക്ക് നിവേദനം നൽകി ,
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |