മാഹി: മൂന്ന് ബി.ജെ.പി പ്രവർത്തകരെ ഏക പക്ഷിയമായിയി എം.എൽ.എമാരായി നോമിനേറ്റ് ചെയ്തതിനെ ചൊല്ലി പുതുച്ചേരി എൻ.ഡി.എയിൽ കലഹം. നോമിനേറ്റഡ് അംഗങ്ങൾ കൂടിയായതോടെ ബി.ജെ.പി അംഗബലം പുതുച്ചേരി നിയമസഭയിൽ ഒമ്പതായി.
പുതുച്ചേരി നിയമസഭയിൽ നോമിനേറ്റഡ് എം.എൽ.എമാർക്കും തിരഞ്ഞെടുക്കപ്പെട്ട അംഗങ്ങളുടേതു പോലെ വോട്ടവകാശം ഉണ്ട്. മൂന്ന് അംഗങ്ങളെ ശുപാർശ ചെയ്യാൻ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിനാണ് അധികാരം. ഇത്തവണ ഇത് എല്ലാ എൻ.ഡി.എ ഘടകകക്ഷികൾക്കും തമ്മിൽ വീതം വയ്ക്കുമെന്നായിരുന്നു നേരത്തെ ഉണ്ടായിരുന്ന ധാരണ.
ബി.ജെ.പിക്കാരായ വെങ്കിടേഷ്, രാമലിംഗം, അശോക് ബാബു എന്നിവരെയാണ് തിങ്കളാഴ്ച രാത്രി എം.എൽ.എമാരായി നോമിനേറ്റ് ചെയ്തത്. അശോക് ബാബു ഒഴികെയുള്ള രണ്ടുപേരും അടുത്തിടെ ബി.ജെ.പിയിൽ ചേർന്നവരാണ്. ഇതിനെതിരേ സഖ്യകക്ഷികളായ എൻ.ആർ കോൺഗ്രസും എ.ഐ.എ.ഡി.എം.കെയും പരസ്യമായി രംഗത്തുവന്നിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |