SignIn
Kerala Kaumudi Online
Wednesday, 24 April 2024 9.44 AM IST

312 ഏക്കറിൽ ഔഷധച്ചെടികൾ വളർത്താൻ പദ്ധതിയുമായി ഔഷധി

aushadhi
പരിയാരത്തെ ഔഷധി മേഖലാകേന്ദ്രത്തിൽ വിതരണത്തിന് തയ്യാറായ ഔഷധച്ചെടികൾ

തളിപ്പറമ്പ്: 312 ഏക്കർ ഭൂമിയിൽ ഔഷധ സസ്യങ്ങൾ നട്ടുവളർത്താൻ തീരുമാനമെടുത്ത് ഔഷധി മേഖലാകേന്ദ്രം. കല്യാട്ടെ നിർദ്ദിഷ്ട ആയുർവേദ ഗവേഷണകേന്ദ്രത്തിന്റെ ഭാഗമായുള്ള സ്ഥലത്താണ് ഔഷധസസ്യങ്ങൾ നട്ടുവളർത്തുക.

പരിയാരത്ത പന്ത്രണ്ടര ഏക്കറിൽ അപൂർവ്വങ്ങളായ നിരവധി ഔഷധസസ്യങ്ങൾ സ്വന്തം ആവശ്യത്തിലേക്കായും നട്ടുവളർത്തും. കൊവിഡ് മഹാമാരിക്കിടയിലും പരിസ്ഥിതി ദിനത്തിൽ വിതരണം ചെയ്യാനായി പരിയാരത്തെ ഔഷധി മേഖലാകേന്ദ്രത്തിൽ ഒരു ലക്ഷത്തോളം ഔഷധസസ്യങ്ങളൊരുക്കിയിട്ടുണ്ട്.

അശോകം, വേപ്പ്, നെല്ലി, നീർമരുത്, കൂവളം, ചെത്തിക്കൊടുവേലി, കറ്റാർവാഴ, പനിക്കൂർക്ക, ഉങ്ങ്, വേങ്ങ, പുളി എന്നീ ഔഷധ സസ്യങ്ങളാണ് വിതരണത്തിന് തയ്യാറായിട്ടുള്ളത്. സ്ഥാപനങ്ങൾ അപേക്ഷ നൽകിയാൽ ഇവ സൗജന്യമായി ലഭ്യമാക്കും.

തൈ ഒന്നിന് 20 രൂപ

സ്വകാര്യവ്യക്തികൾക്ക് തൈ ഒന്നിന് 20 രൂപ നിരക്കിൽ വിതരണം ചെയ്യും. കറ്റാർവാഴയുടെ 30,000 തൈകളാണ് കഴിഞ്ഞവർഷം ഇവിടെ നട്ടുവളർത്തിയത്. വിളവെടുത്ത അഞ്ച് ക്വിന്റലോളം കറ്റാർവാഴയും ഔഷധ നിർമ്മാണത്തിനായി തൃശൂരിലെ ഔഷധി നിർമ്മാണ യൂണിറ്റിലേക്ക് പരിയാരത്ത് നിന്ന് നൽകിയിട്ടുണ്ട്. പന്ത്രണ്ടര ഏക്കർ സ്ഥലത്ത് മുരിങ്ങ, കറുവപ്പട്ട (ഇലവംഗം), ശതാവരി, ദന്തപാല, കാട്ടുചെത്തി, പലകപ്പയ്യാനി, നീലയമരി, കൃഷ്ണതുളസി എന്നിവയും നട്ടുവളർത്തുന്നുണ്ട്. ഇവയുടെ തൈകൾ ഇതിനകം തന്നെ ഔഷധി നഴ്സറിയിൽ ഉത്പാദിപ്പിച്ചിട്ടുണ്ട്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KANNUR, OUSHADHI
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.