SignIn
Kerala Kaumudi Online
Thursday, 18 April 2024 7.08 PM IST

വിപ്ളവഭൂമികളിലെ വികസന മുന്നേറ്റം: ഹരിതസമൃദ്ധിയിൽ തില്ലങ്കേരിവയലുകൾ

vayal
തില്ലങ്കേരിയിലെ വയലുകളിലൊന്ന്

കണ്ണൂർ: കമ്യൂണിസ്റ്റുകാരെ അറസ്റ്റു ചെയ്യാൻ വന്ന പൊലീസുകാർക്കെതിരായി ജനങ്ങൾ ഉയർത്തിയ പ്രതിഷേധത്തിനു നേരെ നടന്ന വെടിവെപ്പ് മറക്കാൻ കഴിയുന്നതല്ല . മുനയൻ കുന്നിൽ ഒരു കുടിലിൽ കിടന്നുറങ്ങുകയായിരുന്ന കമ്യൂണിസ്റ്റ് പ്രവർത്തകരെ കുടിൽ വളഞ്ഞ് പൊലീസ് വെടിവച്ചപ്പോൾ ആറുപേർ കൊല്ലപ്പെട്ടു.1950 ഫെബ്രുവരി 11 ന് സേലത്ത് ജയിലിൽ വെടിവയ്പ്പ് നടക്കുകയു ണ്ടായി. കേരളത്തിൽ നിന്നുള്ള 19 കമ്യൂണിസ്റ്റ് പ്രവർത്തകർ അതിൽ കൊല്ലപ്പെട്ടു.കമ്യൂണിസ്റ്റുകാരെ അക്കാലത്ത് എങ്ങനെ നേരിട്ടു എന്നതിന്റെ ഉദാഹരണമായിരുന്നു ഈ സമരം.


സമ്പൂർണ തരിശ് രഹിത പഞ്ചായത്ത്

കൃഷിയും കാർഷിക മേഖലയിലെ വൈവിധ്യങ്ങളും തില്ലങ്കേരി പഞ്ചായത്തിന് പുതുമയുള്ള കാര്യമല്ല. നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന കാർഷിക സംസ്‌കൃതിയെ തിരിച്ച് പിടിക്കാനുതകുന്ന നിരവധി വികസന പ്രവർത്തനങ്ങൾക്കാണ് പഞ്ചായത്ത് ചുക്കാൻ പിടിച്ചത്. ഗ്രാമപഞ്ചായത്തിന്റെയും കൃഷിഭവന്റെയും നേതൃത്വത്തിൽ ലോക്ക് ഡൗൺ കാലത്ത് 'സുഭിക്ഷ കേരളം' പദ്ധതിയുടെ ഭാഗമായി മികച്ച കാർഷിക പ്രവർത്തനങ്ങളാണ് ഇതുവരെ നടപ്പിലാക്കിയത്.

ഗ്രാമപഞ്ചായത്ത് പരിധിയിലെ മുഴുവൻ തരിശ് നിലങ്ങളിലും കൃഷിയിറക്കികൊണ്ടാണ് തില്ലങ്കേരി ഈ വിപ്ലവാത്മകരമായ മാറ്റത്തിന് തുടക്കം കുറിച്ചത്. 2019 ഡിസംബർ 23 ന് തില്ലങ്കേരിയെ സംസ്ഥാനത്തെ അഞ്ചാമത്തെ 'സമ്പൂർണ തരിശ് രഹിത പഞ്ചായത്ത്' ആയി പ്രഖ്യാപിച്ചു. സുഭിക്ഷ കേരളം പദ്ധതിയിലൂടെ ലക്ഷ്യമിട്ടത് ഗ്രാമപഞ്ചായത്ത് പരിധിയിലെ കൃഷി യോഗ്യമായ മുഴുവൻ ഭൂമിയിലും എല്ലാ സീസണിലും അനുയോജ്യമായ വ്യത്യസ്തങ്ങളായ കാർഷിക വിളകൾ കൃഷി ചെയ്യണമെന്നതാണ്. അതിനായി വിവിധ വാർഡുകൾ കേന്ദ്രീകരിച്ചുകൊണ്ട് തൊഴിലുറപ്പ് പദ്ധതിയുടെ സഹായത്തോടെ നടത്തിയ കാർഷിക പ്രവർത്തനങ്ങളുടെ ഭാഗമായി 155.5 ഹെക്ടർ സ്ഥലത്താണ് കൃഷി ഇറക്കിയത്.

വാർഡ് മെമ്പർമാരുടെ നേതൃത്വത്തിലായിരുന്നു ഈ പ്രവർത്തനങ്ങൾ നടത്തിയത്.സ്വയം സഹായ സംഘങ്ങൾ, വിവിധ രാഷ്ട്രീയ പാർട്ടികൾ, കുടുംബശ്രീ, യുവജന സംഘടനകൾ, കുട്ടികൾ എന്നിവരുടെയെല്ലാം പങ്കാളിത്തത്തോടെ നടത്തിയ പ്രവർത്തനങ്ങളിലൂടെ മികച്ച നേട്ടങ്ങളാണ് കാർഷിക മേഖലയിൽ പഞ്ചായത്തിന് കൈവരിക്കാൻ കഴിഞ്ഞത്. എല്ലാ വീടുകളിലും കൃഷിവകുപ്പിന്റെ സഹായത്തോടെ പച്ചക്കറി വിത്തുപാക്കറ്റുകൾ വിതരണം ചെയ്തുകൊണ്ട് അടുക്കളത്തോട്ടം നിർമിക്കുകയും ആവശ്യമുള്ള പച്ചക്കറികൾ വീട്ടിൽ തന്നെ ഉൽപാദിപ്പിക്കാൻ അവരെ പ്രാപ്തരാക്കാനും ഇതിലൂടെ സാധിച്ചു. കൂടാതെ ഹരിത കേരളം മിഷൻ മുന്നോട്ട് വെച്ച ഹരിത സമൃദ്ധി വാർഡ് വിഷരഹിത ജൈവ പച്ചക്കറി കൃഷി പദ്ധതി എന്നിവ പഞ്ചായത്തിന്റെ രണ്ട്, മൂന്ന് വാർഡുകളിൽ വിജയകരമായി നടപ്പിലാക്കി.

സുഭിക്ഷ കേരളം പദ്ധതിയിലൂടെ അടുത്ത കാലത്ത് 120 ഓളം ചെറുപ്പക്കാർ കൃഷിയിലേക്കിറങ്ങിയത് പഞ്ചായത്ത് നടത്തിയ കാർഷിക പ്രവർത്തനങ്ങളിലെ ഏറ്റവും മികച്ച നേട്ടമാണ്. പഞ്ചായത്തിലെ 1030 പേരാണ് സുഭിക്ഷ കേരളം പദ്ധതിയിൽ പങ്കാളികളായത്. കൂടാതെ 850 തൊഴിലുറപ്പ് തൊഴിലാളികൾക്ക് 8500 തൊഴിൽ ദിനങ്ങൾ സൃഷ്ടിക്കാനും പദ്ധതിയിലൂടെ പഞ്ചായത്തിന് സാധിച്ചിട്ടുണ്ട്.

ലോക്ക് ഡൗൺ പ്രഖ്യാപിച്ചതിനാൽ നടീൽ വസ്തുക്കൾ ലഭ്യമാകാതെ പ്രതിസന്ധിയിലായ കർഷകരെ സഹായിക്കുന്നതിനായി ഗ്രാമപഞ്ചായത്തും, കൃഷിഭവനും ചേർന്ന് സംഘടിപ്പിച്ച മെഗാ ഞാറ്റുവേല ചന്തയിൽ 5.5 ലക്ഷം രൂപയുടെ നടീൽ വസ്തുക്കളാണ് വില്പന നടത്തിയത്. നാല് ദിവസങ്ങളിലായി നടത്തിയ ഞാറ്റുവേല ചന്തയിൽ നിന്ന് ആയിരത്തോളം കർഷകർക്ക് നടീൽ വസ്തുക്കൾ ലഭ്യമാക്കാൻ സാധിച്ചു. ലോക്ക് ഡൗൺ മൂലം കെട്ടിക്കിടന്ന പ്രദേശത്തെ കർഷകർ ഉത്പാദിപ്പിച്ച 1437 കിലോ കുമ്പളങ്ങ വിറ്റഴിക്കുന്നതിനായി ഗ്രാമപഞ്ചായത്തും കൃഷിഭവനും ചേർന്ന് നടത്തിയ കുമ്പളങ്ങാ ചലഞ്ചും ശ്രദ്ധേയമായിരുന്നു.

കാർഷിക മേഖലയിൽ നിരവധി പരീക്ഷണങ്ങൾ നടത്തി വിജയിച്ച ചരിത്രമാണ് തില്ലങ്കേരിക്കുള്ളത്. ഇനിയും അത്തരം പരീക്ഷണങ്ങൾ ഫലപ്രാപ്തിയിലെത്തിക്കാനുള്ള ശ്രമങ്ങളാണ് ഇപ്പോൾ നടന്നുവരുന്നത്-

പി. ശ്രീമതി

ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്

(അവസാനിച്ചു)

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KANNUR
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.