SignIn
Kerala Kaumudi Online
Friday, 29 March 2024 4.31 AM IST

പ്രതിമാസം ശമ്പളം നൽകാൻ 30 ലക്ഷം വേണം; പറശ്ശിനിക്കടവ് മഠപ്പുരയ്ക്കും പ്രതിസന്ധി

parassini

കോലധാരികളുടെ ജീവിതവും വഴിമുട്ടി

തളിപ്പറമ്പ്: കൊവിഡ് മഹാമാരി പറശ്ശിനിക്കടവ് മുത്തപ്പൻക്ഷേത്ര നടത്തിപ്പിനെയും ബാധിക്കുന്നു. രണ്ടാംതരംഗത്തിൽ കടുത്ത പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നതെന്ന് ക്ഷേത്രം ഭാരവാഹികൾ . മേയ് നാല് മുതൽ സമ്പൂർണ ലോക്ഡൗൺ പ്രഖ്യാപിച്ചതോടെ ക്ഷേത്രത്തിൽ പൂജാദികർമ്മങ്ങൾ മാത്രമാണ് നടക്കുന്നത്. ഭക്തജനങ്ങൾക്ക് പ്രവേശനമില്ലാത്തതിനാൽ വഴിപാട് വഴിയുള്ള വരവുകൾ പൂർണമായി നിലച്ചു.

145 ജീവനക്കാരുള്ള ക്ഷേത്രത്തിന് പ്രതിമാസം 30 ലക്ഷം രൂപയാണ് ശമ്പളം ഇനത്തിൽനൽകേണ്ടി വരുന്നത്. മലബാർ ദേവസ്വം ബോർഡിന് കീഴിൽ പറശി്നിക്കടവിൽ മാത്രമാണ് കടുത്ത പ്രതിസന്ധിയിലും ശമ്പളം മുടങ്ങാതെ വിതരണം ചെയ്യുന്നതെന്ന് അധികൃതർ പറഞ്ഞു. പക്ഷെ, ക്ഷേത്രത്തെ മാത്രം ആശ്രയിച്ചു കഴിയുന്ന കോലധാരികളുടെ കാര്യം ഏറെ ശോചനീയമാണ്. മുത്തപ്പൻ വെള്ളാട്ടം, തിരുവപ്പന കോലധാരികളും വാദ്യമേളക്കാരുമായി 28 പേരാണുള്ളത്. ഭക്തജനങ്ങൾ നൽകുന്ന ദക്ഷിണയാണ് ഇവരുടെ പ്രധാന വരുമാനം. കഴിഞ്ഞ ഒരു വർഷത്തിലേറെയായി തുടരുന്ന കോവിഡ് മഹാമാരി ഏറ്റവും കൂടുതൽ ബാധിച്ചിരിക്കുന്നത് ഇവരെയാണ്. രണ്ട് സീസണുകളിലായി കൊട്ടിയൂർ ഉൽസവം ഇല്ലാതായതോടെ ഇവരുരുടെ വരുമാനം പൂർണമായി നിലച്ചിരിക്കയാണ് കൊട്ടിയൂർ സീസണിലാണ് ഏറ്റവുമധികം തീർത്ഥാടകർ പറശിനിക്കടവ് ക്ഷേത്രത്തിൽ എത്തിച്ചേർന്നിരുന്നത്. കോലധാരികളും വാദ്യമേളക്കാരും. സർക്കാറിൽ നിന്നും എന്തെങ്കിലും സഹായം ലഭിച്ചില്ലെങ്കിൽ ഇവർക്ക് മുന്നോട്ടുപോകുക ഏറെ വിഷമമായിരിക്കും.

സർക്കാറിന്റെ നിർദ്ദേശമനുസരിച്ച് മാത്രമേ ക്ഷേത്രം തുറക്കാൻ സാധിക്കുകയുള്ളൂവെന്നതിനാൽ അത് എപ്പോൾ നടക്കുമെന്ന കാര്യത്തിൽ ക്ഷേത്രം അധികൃതർക്ക് യാതൊരു ധാരണയുമില്ല. ഇത്തരത്തിൽ തുടരുകയാണെങ്കിൽ വരും മാസങ്ങളിൽ ശമ്പളം കൂടി മുടങ്ങുന്ന സ്ഥിതിയായിരിക്കുമെന്നാണ് ഇവർ നൽകുന്ന സൂചന.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KANNUR
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.