SignIn
Kerala Kaumudi Online
Thursday, 25 April 2024 12.56 AM IST

പഴശ്ശി പദ്ധതിക്ക് ഭീഷണിയായി കരയിടിച്ചിൽ രൂക്ഷം

pazhassi

ഇരിട്ടി: പഴശ്ശി ജലാശയത്തോട് ചേർന്നു നിൽക്കുന്ന പല പ്രദേശങ്ങളിലും കരയിടിച്ചിൽ രൂക്ഷം. പുഴയോര വാസികളുടെ സ്വകാര്യ ഭൂമിപോലും ഇടിഞ്ഞുതാഴുന്ന അവസ്ഥയിൽ മേഖലയിൽ താമസിക്കുന്ന കുടുംബങ്ങൾ ഭീതിയിലായി. വേനൽക്കാലത്ത് ഷട്ടർ അടച്ച് ജലം സംഭരിച്ച് നിർത്തി മഴക്കാലത്ത് ഷട്ടറുകൾ പൂർണ്ണമായും തുറക്കുന്നതോടെ വെള്ളം കുത്തിയൊഴുകുന്നത് കരയിടിച്ചിലിന് കാരണമാകുന്നു.

പഴശി പുഴയോരത്തെ എടക്കാനം മേഖലയിൽ ഇരുകരകളും പുഴയെടുക്കുന്ന അവസ്ഥയാണ്. നെല്ലാറക്കൽ മുതൽ വൈദ്യരുകണ്ടി കടവുവരെ ഏക്കറുകണക്കിന് പുഴയോരം ഇടിഞ്ഞുതാണ് പുഴയോട് ചേർന്നത് മൂലം നൂറോളം കുടുംബങ്ങൾ ഭീതിയിലാണ്. ആദ്യകാലത്ത് കാലവർഷങ്ങളിലും മറ്റും ചെറിയ തോതിലുള്ള കരയിടിച്ചിൽ മാത്രമാണ് ഉണ്ടായിരുന്നതെങ്കിൽ ഇന്ന് സ്ഥലവും പുരയിടവും പുഴയെടുക്കുമോ എന്ന ഭീതിയിലാണ് പല കുടുംബങ്ങളും. മണ്ണ് കുത്തിയൊലിച്ചു പോയതിനെ തുടന്ന് പല സ്ഥലങ്ങളിലും കൂറ്റൻ ഗർത്തങ്ങളും രൂപപ്പെട്ടിട്ടുണ്ട്.
പഴശ്ശി ജലാശയം അതിരു പങ്കിടുന്ന കീഴൂർ മഹാദേവ ക്ഷേത്ര ഭൂമിയും വർഷങ്ങളായി പുഴയെടുത്തു കൊണ്ടിരിക്കുകയാണ്. രണ്ടര പതിറ്റാണ്ട് മുമ്പ് ക്ഷേത്ര ഭൂമി സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് സർക്കാരിനെ സമീപിച്ചിരുന്നെങ്കിലും ഫലം കണ്ടില്ല. പഴശ്ശി അധികൃതർ അന്ന് നാലു ലക്ഷത്തോളം രൂപയുടെ എസ്റ്റിമേറ്റ് തയ്യാറാക്കി സംരക്ഷണ ഭിത്തി കെട്ടുന്നതിനായി കരാർ ചെയ്യപ്പെട്ടെങ്കിലും തുക പോരെന്ന് പറഞ്ഞ് കരാറുകാരൻ പിൻവാങ്ങി. ഇപ്പോൾ അനുദിനം കരയിടിഞ്ഞുതാണ് അത്യന്തം അപകടകരമായ അവസ്ഥയിലാണ് ക്ഷേത്ര ഭൂമി . രണ്ടുവർഷമായി ഇവിടെ പുഴ ഗതിമാറി ഒഴുകുന്നതും കരയിടിച്ചലിന് ആക്കം കൂട്ടിയിരിക്കുകയാണ്.

കരയിടിച്ചൽ തടയാൻ കമ്പിവേലിയോ
കരയിടിച്ചിൽ തടയുന്നതിനായി സംരക്ഷണഭിത്തി നിർമ്മിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടെങ്കിലും അധികൃതർ ഇതിന് ചെവികൊടുക്കുന്നില്ല. അതേസമയം കഴിഞ്ഞവർഷം പഴശ്ശിയുടെ ഭൂമി സംരക്ഷിക്കാനെന്ന പേരിൽ ലക്ഷങ്ങൾ മുടക്കി കമ്പിവേലി കെട്ടൽ നടന്നു. ഇതാകട്ടെ തുരുമ്പെടുത്ത് നശിക്കുന്ന അവസ്ഥയിലാണ് ഇപ്പോൾ. മുളകളും മറ്റ് വൃക്ഷങ്ങളും അതിരുകളിൽ വെച്ച് പിടിപ്പിച്ചാൽ മണ്ണൊലിപ്പിന് ഏറെ സഹായകരമാവും. എന്നാൽ അധികൃതർ ഇതിനു തയ്യാറാവുന്നില്ല. ഇതിനായി മുന്നോട്ടുവന്ന ചില സന്നദ്ധ സംഘടനകളെ ഇറിഗേഷൻ അധികൃതർ മടക്കുകയും ചെയ്തു.

കരയിടിയുന്നത് ഇങ്ങനെ

 മലയോര മേഖലകളിലെ ഉരുൾ പൊട്ടലിൽ പുഴകളിൽ നിന്നുമുള്ള മലവെള്ളപ്പാച്ചിൽ

 നാലു വർഷത്തിലേറെയായി പുഴകളിൽ നിന്നും മണൽ ശേഖരിക്കുന്നില്ല

ഇരിട്ടി പാലം നിർമ്മാണത്തിനായി പുഴയിൽ തള്ളിയ ആയിരക്കണക്കിന് ലോഡ് മണ്ണ്

ചെറിയ മഴ പെയ്യുമ്പോഴേക്കും പുഴ കരകവിഞ്ഞൊഴുകുന്നു

 പലസ്ഥലങ്ങളിലും പുഴ ഗതിമാറിയൊഴുകുന്നു

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KANNUR, PAZHASSI
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.