കാസർകോട്: കൊവിഡും ലോക് ഡൗണും യാത്രക്കാരുടെ കുറവും മൂലം നിർത്തിവെച്ചിരുന്ന ട്രെയിൻ സെർവീസ് പുനരാരംഭിക്കുന്നു. മംഗളൂരുൽ നിന്നും തിരിച്ച് മംഗളൂരുവിലേക്കുമുള്ള ആറെണ്ണമടക്കം ഒമ്പത് ട്രെയിനുകൾ ജൂൺ 16 മുതൽ ഓടിത്തുടങ്ങുമെന്നാണ് പാലക്കാട് റെയിൽവേ ഡിവിഷനിൽ നിന്നുള്ള അറിയിപ്പ്. നിലവിൽ മംഗളൂരുവിൽ നിന്ന് ചെന്നൈ മെയിലും മാവേലി എക്സ് പ്രസും മാത്രമാണ് ഓടുന്നത്. ലോക്ക് ഡൗൺ നിയന്ത്രണങ്ങളിൽ ഇളവുവരുത്തിയ സാഹചര്യത്തിലാണ് തീരുമാനം.
ട്രെയിനുകളിൽ റിസർവേഷൻ ടിക്കറ്റ് അതാത് സ്റ്റേഷനുകളിൽ നിന്നും അര മണിക്കൂർ മുമ്പ് കിട്ടുന്ന വിധത്തിലുള്ള സംവിധാനവും റെയിൽവേ ഏർപ്പെടുത്തുമെന്നാണ് അറിയുന്നത്. ദൈനംദിന യാത്രക്കാർക്ക് ട്രെയിനിൽ യാത്ര ചെയ്യാൻ ടിക്കറ്റ് കിട്ടുന്നില്ലെന്ന പരാതി ഒഴിവാക്കാനാണ് ഈ നടപടിയെന്ന് പറയുന്നു. തീവണ്ടിയുടെ സമയത്തിന് അര മണിക്കൂർ മുമ്പ് റെയിൽവെ സ്റ്റേഷനിൽ എത്തിയാൽ റിസർവേഷൻ ടിക്കറ്റ് എടുക്കാൻ കഴിയുന്ന വിധത്തിലാണ് ക്രമീകരിക്കുന്നത്. ഇത് സംബന്ധിച്ച ഉത്തരവുകൾ തയ്യറാകുന്നതേയുള്ളുവെന്ന് പാലക്കാട് റെയിൽവേ ഡിവിഷൻ അധികൃതർ പറഞ്ഞു. അതേസമയം സാധാരണ യാത്രക്കാർക്കുള്ള ജനറൽ ടിക്കറ്റും സീസൺ ടിക്കറ്റും നൽകുന്ന കാര്യം ഉടനെയൊന്നും പുനഃസ്ഥാപിക്കില്ലെന്നാണ് പറയുന്നത്. കൊങ്കൺ വഴിയുള്ള കൂടുതൽ ട്രെയിനുകളും സർവ്വീസ് നടത്തുന്നില്ല. കൊങ്കൺ റൂട്ടിൽ മൺസൂൺ സമയം ക്രമീകരിച്ചിട്ടുണ്ട്.
പതിനാറുമുതൽ ഈ ട്രെയിനുകൾ
മംഗളുരു -കോയമ്പത്തൂർ, കോയമ്പത്തൂർ - മംഗളുരു, മംഗളുരു ചെന്നൈ, ചെന്നൈ- മംഗളുരു വെസ്റ്റ് കോസ്റ്റ്, മംഗളുരു- ചെന്നൈ , ചെന്നൈ-മംഗളുരു സൂപ്പർ ഫാസ്റ്റ് എന്നിവയാണ് മംഗളൂരിൽ നിന്ന് കേരളത്തിലേക്കുള്ള ട്രെയിനുകൾ. ചെന്നൈ - തിരുവനന്തപുരം ചെന്നൈ -സൂപ്പർ ഫാസ്റ്റ്, ചെന്നൈ - തിരുവനന്തപുരം ചെന്നൈ വീക്ക്ലി സൂപ്പർ ഫാസ്റ്റ്, ചെന്നൈ ആലപ്പുഴ ചെന്നൈ സൂപ്പർ ഫാസ്റ്റ്, മൈസുരു കൊച്ചുവേളി മൈസുരു എക്സ്പ്രസ്സ്, ബെംഗളുരു എറണാകുളം ബെംഗളുരു സൂപ്പർ ഫാസ്റ്റ്, എറണാകുളം കാരൈക്കൽ എറണാകുളം എക്സ്പ്രസ്
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |