കണ്ണൂർ:കണ്ണൂർ സർവകലാശാല മാനേജ്മെന്റ് പഠനവകുപ്പ് വിദ്യാർത്ഥികൾ നടത്തിയ പഠനത്തിന്റെ അടിസ്ഥാനത്തിൽ ബസുകൾ യാത്രാസൗഹൃദമാകുന്നതിന് നമ്പറുകൾ നൽകി കെ.എസ്.ആർ.ടി. തിരുവനന്തപുരം നഗരത്തിൽ പരീക്ഷണാടിസ്ഥാനത്തിൽ തുടങ്ങിയ പദ്ധതി ജില്ലാ ഭരണകൂടം, ഡി.ടി.പി.സി എന്നിവയുടെ സാമ്പത്തിക സഹായത്തോടെയാണ് നടപ്പിലാക്കുന്നത്.
കണ്ണൂർ സർവകലാശാലയുടെ പാലയാട് ക്യാമ്പസിലെ മാനേജ്‌മെന്റ് പഠന വകുപ്പ് വിദ്യാർത്ഥികൾ 2016ൽ നടത്തിയ പഠനത്തിന്റെ അടിസ്ഥാനത്തിലാണ് പദ്ധതി നടപ്പിലാക്കുന്നത്. യാത്രക്കാർക്ക് എളുപ്പത്തിൽ ബസ്സ് കണ്ടെത്താൻ സഹായിക്കുന്നതിനായി നമ്പറുകൾക്ക് പുറമെ ഓരോ മേഖലയിലേക്കുള്ള വ്യത്യസ്ത നിറങ്ങളും നൽകിയിട്ടുണ്ട്. നീല, മഞ്ഞ, പച്ച, ചുവപ്പ് എന്നീ നിറങ്ങളിലാണ് ബസുകൾ നിരത്തിലിറങ്ങുന്നത്.പ്രധാനപ്പെട്ട സ്ഥലങ്ങളെല്ലാം എളുപ്പത്തിൽ ഓർത്തെടുക്കാനാവും.
ഒരെ നമ്പർ
ബസ് സ്റ്റാൻഡ്, റെയിൽ സ്റ്റേഷൻ, വിമാനത്താവളം, സർക്കാർ ഓഫീസുകൾ, സർക്കാർ ആശുപത്രികൾ എന്നിവയ്ക്ക് സംസ്ഥാനത്തുടനീളം ഒരേ നമ്പർ തന്നെയാണ് നൽകിയിരിക്കുന്നത്.
ഭാഷയറിയില്ലെങ്കിലും ബസിനെ അറിയാം
ഇതര സംസ്ഥാന തൊഴിലാളികൾ, വിനോദ സഞ്ചാരികൾ, പ്രായമായവർ എന്നിവർക്ക് വളരെ സഹായകരമായ രീതിയിലാണ് റൂട്ട് നമ്പറിംഗ് സിസ്റ്റം നടപ്പാക്കിയിരിക്കുന്നത്. നിലവിൽ തിരുവനന്തപുരം നഗരത്തിലെ സിറ്റി ബസ്സുകൾ സർവീസ് നടത്തുന്ന റൂട്ടുകളിലാണ് പദ്ധതി പൂർത്തിയായിരിക്കുന്നത്. പരീക്ഷണാടിസ്ഥാത്തിൽ നടപ്പിലാക്കുന്ന പദ്ധതി പൊതുജനങ്ങളിൽ നിന്നുള്ള സ്വീകാര്യത പിശോധിച്ച് ജില്ലയുടെ മറ്റ് ഭാഗങ്ങളിലേക്കും സംസ്ഥാനത്ത് മുഴുവനായും നടപ്പിലാക്കാനാണ് കെ.എസ്.ആർ.ടി.സിയുടെ തീരുമാനം. ഇതോടെ മറ്റ് സംസ്ഥാനങ്ങളിലേത് പോലെ ഏതൊരാൾക്കും കേരളത്തിലെ ബസ്സുകളിലും അനായാസം യാത്ര ചെയ്യാമെന്നുള്ള സ്വപ്നമാണ് ഇതോടെ യാഥാർത്ഥ്യമാകുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |