കണ്ണൂർ: പരിയാരം മെഡിക്കൽ കോളേജിന്റെ വനിതാ ഹോസ്റ്റലിന് സമീപം സാമൂഹിക വിരുദ്ധർ നഗ്നതാ പ്രദർശനം നടത്തുന്ന സംഭവങ്ങളിൽ സ്വീകരിച്ച നടപടികൾ അറിയിക്കണമെന്ന്
കണ്ണൂർ ജില്ലാ പൊലീസ് മേധാവിയും പരിയാരം മെഡിക്കൽ കോളേജ് പ്രിൻസിപ്പലും 15 ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് മനുഷ്യാവകാശ കമ്മിഷൻ ജുഡീഷ്യൽ അംഗം കെ. ബൈജുനാഥ് ഉത്തരവിട്ടു. കണ്ണൂരിൽ നടക്കുന്ന അടുത്ത സിറ്റിംഗിൽ കേസ് പരിഗണിക്കും. കോളേജ് ഹോസ്റ്റലിന് സുരക്ഷ ഉറപ്പാക്കാൻ സ്വീകരിക്കുന്ന മാർഗ്ഗങ്ങൾ പ്രിൻസിപ്പൽ വിശദീകരിക്കണമെന്നും കമ്മിഷൻ ആവശ്യപ്പെട്ടു.
മെഡിക്കൽ കോളജിന് ചുറ്റുമതിൽ ഇല്ലെന്ന് വിദ്യാർത്ഥികൾ പറയുന്നു. യാതൊരു സുരക്ഷയുമില്ലാതെയാണ് ഇവിടെ പഠിക്കുന്നത് . റോഡിന് ഇരുവശവും കാടാണ്. സ്കൂട്ടറിൽ എത്തുന്നവരാണ് പകൽ സമയത്ത് നഗ്നതാ പ്രദർശനം നടത്തുന്നതെന്ന് വിദ്യാർത്ഥികൾ പറയുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |