കാസർകോട് :യുവതലമുറയെ കാർന്നു തിന്നു കൊണ്ടിരിക്കുന്ന മദ്യത്തിനും മയക്കുമരുന്നിനുമെതിരെയുള്ള പോരാട്ടത്തെ ജീവിത ലഹരിയാക്കി എക്‌സൈസ് പ്രിവന്റീവ് ഓഫീസർ എൻ.ജി.രഘുനാഥൻ. ലഹരി വിമുക്ത മിഷൻ വിമുക്തിയുടെ ജില്ലാ കോർഡിനേറ്റർ കൂടിയായ രഘുനാഥൻ 2007 മുതൽ നടത്തിയത് 1200 ലഹരി വിരുദ്ധ ബോധവത്കരണ ക്ലാസുകൾ.
ലഹരി വിരുദ്ധ ദിനമായിരുന്ന ഇന്നലെ മാത്രം 12 ഓളം ബോധവത്കരണ ക്ലാസുകളാണ് കൈകാര്യം ചെയ്തത്. വ്യത്യസ്ത രൂപങ്ങളിലും ഭാവങ്ങളിലും ആഗോള സമൂഹത്തിൽ ലഹരി സൃഷ്ടിക്കുന്ന അപകടങ്ങളെ രേഖപ്പെടുത്തുന്ന ദിനത്തിന്റെ ഭാഗമായി സ്‌കൂളുകളിലും കോളേജുകളിലുമാണ് കൂടുതൽ പരിപാടികളിൽ പങ്കെടുത്തതെന്ന് രഘുനാഥൻ പറഞ്ഞു. 2001 ൽ എക്‌സൈസ് വകുപ്പിൽ സിവിൽ എക്‌സൈസ് ഓഫീസറായി സേവനം ആരംഭിച്ച ഇദ്ദേഹം നിലവിൽ പ്രിവന്റീവ് ഓഫീസറാണ്.
2007 ൽ വകുപ്പിന്റെ സദ് സേവനാ പുരസ്‌കാരം നേടി. 2016 ജനുവരിയിൽ ദേശീയ യുവജന ദിനത്തോടനുബന്ധിച്ച് സംസ്ഥാന യുവജന കമ്മിഷന്റെ അംഗീകാരം നേടി. ജില്ലാ പഞ്ചായത്തിന്റേത് ഉൾപ്പെടെ നിരവധി പുരസ്‌കാരങ്ങൾ വേറെയും. നീലേശ്വരം ചയ്യോത്ത് സ്വദേശിയാണ്. ഭാര്യ. സുനിത, മക്കൾ : ഡോ. അപർണ, അർജുൻ
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |