തലശ്ശേരി: പോക്‌സോ കേസിൽ റിമാൻഡിൽ കഴിയുന്ന തലശ്ശേരിയിലെ വ്യവസായ പ്രമുഖൻ ഷറാറ ഷർഫുദ്ദീൻ ജാമ്യം തേടി ഒന്നാം അഡീഷണൽ ജില്ലാ സെഷൻസ് കോടതിയെ സമീപിച്ചു. അഡ്വ. കെ. വിശ്വൻ മുഖേന സമർപ്പിച്ച ജാമ്യഹരജിയിൽ ജഡ്ജ് എ.വി. മൃദുല വരുന്ന തിങ്കളാഴ്ച വാദം കേൾക്കും. ഇതിനായി കേസ് ഡയറി ഹാജരാക്കാൻ പൊലീസിന് നിർദ്ദേശം നൽകി.
ഇളയമ്മയും ഭർത്താവും ആസൂത്രിതമായി എത്തിച്ച പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ചുവെന്നാണ് ഷർഫുദ്ദീനെതിരെയുള്ള കേസ്. ധർമ്മടം പൊലീസ് ഇൻസ്പെക്ടർ അബ്ദുൾ കരിം വീട്ടിലെത്തിയാണ് ഇയാളെ അറസ്റ്രുചെയ്തത്. ഷർഫുദ്ദീന് ജയിലിലേക്കുള്ള വഴിയിൽ നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടർന്ന് പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത് പരാതിക്കിടയാക്കിയിരുന്നു. ഇന്നലെ ഇയാളെ ജയിലിലേക്ക് മാറ്റി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |