കണ്ണൂർ: തലശേരി ഫസൽ വധക്കേസിൽ തുടരന്വേഷണത്തിന് ഉത്തരവിട്ട ഹൈക്കോടതി വിധി സ്വാഗതം ചെയ്ത് സി.പി.എം സംസ്ഥാന സമിതിയംഗം പി. ജയരാജൻ. സ്വാഗതാർഹമായ വിധിയാണ് ഹൈക്കോടതി പുറപ്പെടുവിച്ചിരിക്കുന്നതെന്നും എങ്കിലും വൈകിയാണ് നീതി എത്തിയതെന്നും അദ്ദേഹം പ്രതികരിച്ചു. സി.ബി.ഐ കൂട്ടിലിട്ട തത്തയായാണ് പ്രവർത്തിക്കുന്നത്. അതിെന്റ ഭാഗമായാണ് പുതിയ തെളിവുകൾ വന്നിട്ടും തുടരന്വേഷണം നടത്തി യഥാർഥ പ്രതികളായ ആർ.എസ്.എസുകാരെ ഉൾപ്പെടുത്താതിരിക്കാൻ സി.ബി.ഐ ശ്രമിച്ചത്. ഇത് കേരളത്തെ സംബന്ധിച്ച് പുതിയ കാര്യമല്ല. ഹൈക്കോടതിയിൽ രണ്ടര വർഷം മുമ്പാണ് ഫസലിെന്റ സഹോദരൻ തുടരന്വേഷണം ആവശ്യപ്പെട്ട് ഹരജിയുമായി എത്തിയത്. ഇപ്പോൾ പ്രതി ചേർത്തിരിക്കുന്ന കാരായി രാജൻ അടക്കമുള്ളവരല്ല ഇത് നടത്തിയതെന്നും ആർ.എസ്.എസുകാരാണെന്നും ചൂണ്ടിക്കാട്ടി തുടരന്വേഷണത്തിന് ഹർജി നൽകിയിരുന്നു. ഒന്നര വർഷത്തിന് ശേഷമാണ് ഹൈക്കോടതി ഇത്തരത്തിൽ ഒരു വിധി പുറപ്പെടുവിച്ചിരിക്കുന്നതെന്നും ജയരാജൻ ചൂണ്ടിക്കാട്ടി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |