SignIn
Kerala Kaumudi Online
Saturday, 20 April 2024 8.10 AM IST

ഒരുങ്ങി വിധവകൾക്കായി സഹായ കേന്ദ്രം 'തനിച്ചല്ല, താങ്ങുണ്ട് "

help-desk

കണ്ണൂർ: താങ്ങും തണലും നഷ്ടപ്പെട്ട വിധവകളെ മുഖ്യധാരയിലെത്തിക്കാൻ കണ്ണൂർ ജില്ലയിൽ സംവിധാനം ഒരുങ്ങി. സംസ്ഥാനത്ത് ആദ്യമായാണ് വിധവകളെ സഹായിക്കാൻ പ്രത്യേക സഹായകേന്ദ്രം രൂപീകരിക്കുന്നത്. വിഡോ സെല്ലിന് കീഴിലുള്ള ഹെൽപ്പ് ഡസ്‌കിനാണ് കണ്ണൂരിൽ തുടക്കമായത്.

വിധവകളുടെ ക്ഷേമം ഉറപ്പുവരുത്തുന്ന പ്രവർത്തനങ്ങൾ ഹെൽപ് ഡസ്ക് ജില്ലതലത്തിൽ ഏകോപിപ്പിക്കും. ആദ്യഘട്ടത്തിൽ ജില്ലയിലെ മുഴുവൻ വിധവകളുടെയും കണക്കുകൾ ശേഖരിക്കും. ഇതിനായുള്ള ഫോമുകൾ അതത് തദ്ദേശ സ്ഥാപനങ്ങൾ വഴി വിതരണം ചെയ്ത് സർവേ നടപടികൾ പൂർത്തീകരിക്കും. തുടർന്ന് ഇവരെ ഹെൽപ്പ്‌ലൈനിൽ കീഴിൽ രജിസ്ട്രർ ചെയ്യും.

നടപടികൾ പൂർത്തീകരിച്ചാൽ സ്വയം തൊഴിൽ പരിശീലനം, സൗജന്യ നിയമ സഹായം, കൗൺസലിംഗ്, പൊലീസ് സഹായം, പുനർവിവാഹം, പുനരധിവാസം എന്നിവയും വിഭാവനം ചെയ്യുന്നുണ്ട്. വിഡോ സെൽ ചെയർമാൻ ജില്ല കളക്ടറാണ്. സിറ്റി പൊലീസ് കമ്മിഷണർ, സബ് കളക്ടർമാർ, എ.ഡി.എം. ഡപ്യൂട്ടി ഡി.എം.ഒ തുടങ്ങിയവരടങ്ങുന്ന സമിതിയാണ് സെല്ലിന്റെ പ്രവർത്തനം നിയന്ത്രിക്കുന്നത് വനിത ശിശു സംരക്ഷണ ഓഫിസർ സെല്ലിന്റെ സി.ഇ.ഒ ആയിരിക്കും.

വിധവകളുടെ സംരക്ഷണം ആവശ്യപ്പെട്ട് സുപ്രീംകോടതിയിൽ സമർപ്പിക്കപ്പെട്ട റിട്ട് ഹരജിയുടെ പശ്ചാത്തലത്തിൽ 2018ലാണ് ഈ വിഷയത്തിൽ നിർണായകമായൊരു വിധിയുണ്ടാകുന്നത്. എല്ലാ സംസ്ഥാനത്തും വിധവകളുടെ പുനരധിവാസം ലക്ഷ്യമിട്ട് വിഡോ ഹെൽപ് ഡസ്‌ക് തുടങ്ങണമെന്നായിരുന്നു കോടതി നിർദ്ദേശം. ഇതുപ്രകാരമുള്ള പ്രാരംഭ പ്രവർത്തനങ്ങളാണ് ഇപ്പോൾ തുടങ്ങിയിരിക്കുന്നത്.


ഹെൽപ് ഡസ്‌ക് 24 മണിക്കൂറും

വിധവകൾക്കുള്ള മുഴുവൻ സേവനങ്ങളെല്ലാം സൗജന്യമായി ലഭ്യമാക്കുകയെന്നതാണ് ഹെൽപ് ഡസ്‌കിെന്റ ലക്ഷ്യം. കൂടാതെ ഗാർഹിക അതിക്രമം, സ്ത്രീധന പ്രശ്നങ്ങൾ എന്നിവയിലെല്ലാം സൗജന്യ നിയമ സഹയാവും കൗൺസലിംഗും ലഭ്യമാക്കും. ഡസ്‌കിന് കീഴിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന ഹെൽപ്പ് ലൈൻ ഉടൻ തുടങ്ങും. വിധവകൾക്ക് അവരുടേതായ പരാതികൾ ഈ നമ്പറിൽ വിളിച്ചറിയിക്കാനുള്ള സൗകര്യവും ഒരുക്കും.സിവിൽ സ്റ്റേഷനിലെ വനിത ശിശു വികസന വകുപ്പ് വുമൺ പ്രൊട്ടക്ഷൻ ഓഫിസിനോട് ചേർന്നാണ് ഹെൽപ്പ് ഡസ്‌ക് പ്രവർത്തിക്കുക. പദ്ധതിയുടെ ഉദ്ഘാടനം ജില്ല പഞ്ചായത്ത് പ്രസിഡന്റ് പി.പി. ദിവ്യ നിർവഹിച്ചു.

സുപ്രീംകോടതിയുടെ നിർദ്ദേശ പ്രകാരമുള്ള വിഡോ ഹെൽപ് ഡസ്‌ക് സംസ്ഥാനത്ത് ആദ്യം പ്രവർത്തനം തുടങ്ങുന്നത് കണ്ണൂർ ജില്ലയിലാണ്. ജില്ല കലക്ടർ ചെയമാനായുള്ള സമിതി തുടർന്നുള്ള ദിവസങ്ങളിൽ കൂടിയാലോചിച്ച് വിധവകളുടെ ക്ഷേമത്തിനായി വിവിധ പദ്ധതികൾ ആവിഷ്‌കരിക്കും -പി. സുലജ,വനിത ,ശിശു സംരക്ഷണ ഓഫിസർ

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KANNUR
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.