കണ്ണൂർ :തുടർച്ചയായി നഷ്ടത്തിലായിരുന്ന കെൽട്രോൺ കംപോണന്റ് കോംപ്ലക്സ് ലിമിറ്റഡ്(കെ.സി.സി.എൽ) 2017-2018 മുതൽ ആദ്യമായി ലാഭത്തിൽ എത്തിയതായി വ്യവസായ മന്ത്രി പി .രാജീവ് പറഞ്ഞു. കപ്പാസിറ്റർ നിർമ്മാണ രംഗത്ത് ഇന്ത്യയിലെ തന്നെ മുൻനിരയിലുള്ള കമ്പനിയാണ് കെ.സി.സി.എൽ എന്നും എം. വിജിൻ എം.എൽ.എ ഉന്നയിച്ച സബ്മിഷന് മന്ത്രി മറുപടി നൽകി
കമ്പനിയുടെ സമഗ്ര വികസനവും വൈവിധ്യവത്ക്കരവും ലക്ഷ്യമിട്ട് കഴിഞ്ഞ സർക്കാരിന്റെ കാലത്ത് 2 പ്രോജക്ടുകൾ കമ്മീഷൻ ചെയ്തിട്ടുണ്ട്.4 കോടി രൂപ മുതൽ മുടക്കുള്ള എം.പി.പി കപ്പാസിറ്റർ ഉൽപ്പാദന കേന്ദ്രം 2017 മാർച്ചിലും, 2 കോടി രൂപ മുതൽമുടക്കുള്ള എം.പി.പി കപ്പാസിറ്റർ ഉൽപ്പാദനകേന്ദ്രം 2021 ഫെബ്രുവരിയിലും കമ്മിഷൻ ചെയ്തിരുന്നു. കൂടാതെ ഡോ. കെ.പി.പി നമ്പ്യാർ ഇലക്ട്രോണിക്സ് ഗവേഷണ വികസന കേന്ദ്രം (കെ.പി.പി.നമ്പ്യാർ സ്മാരകം) കമ്പനിയിൽ ആരംഭിച്ചിട്ടുണ്ട്.
ഉത്പാദനവർദ്ധനവിന് വിഷൻ 2030
'വിഷൻ 2030'എന്ന മാസ്റ്റർ പ്ലാൻ തയ്യാറാക്കി കമ്പനിയുടെ കപ്പാസിറ്റർ ഉൽപാദനം വർദ്ധിപ്പിക്കുവാനും ഉൽപന്ന വൈവിധ്യവത്ക്കരണം നടപ്പാക്കുവാനും താഴെപ്പറയുന്ന പദ്ധതികളിലൂടെ കമ്പനി ലക്ഷ്യമിടുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.
വിവിധ വൈവിദ്ധ്യവത്കരണ പദ്ധതികളിലൂടെ സമീപഭാവിയിൽ കമ്പനിയുടെ വിറ്റുവരവ് വർദ്ധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇതിലൂടെ കമ്പനിയിൽ കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കാനും സാധിക്കുമെന്നും മന്ത്രി വ്യക്തമാക്കി
വർഷം ലാഭം
2017-2018 52.05 ലക്ഷം
2018-2019 101.68 ലക്ഷം
2019-2020 279.26 ലക്ഷം
2020-2021 12 ലക്ഷം (ഇതുവരെ)
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |