SignIn
Kerala Kaumudi Online
Wednesday, 24 April 2024 6.11 AM IST

നിലവിളി മുറിയാതെ 'പാർവണം': നാടുമായി അടുപ്പമില്ലാതെ രഗിൽ

death

കണ്ണൂർ:നാറാത്ത് ടി .സി ഗേറ്റിനു സമീപത്തെ 'പാർവ്വണ 'ത്തെ വീട്ടിലെ മാനസയുടെ അച്ഛനും അമ്മയ്ക്കും ഇപ്പോഴും മകളുടെ മരണവാർത്ത വിശ്വസിക്കാൻ സാധിച്ചിട്ടില്ല. മകൾ പഠിക്കുന്ന സ്ഥലത്ത് വെടിയേറ്റു മരിച്ച വാർത്ത വിശ്വസിക്കാനാവാതെ തരിച്ചുനിൽക്കുകയാണിവർ.ഈ വീട്ടിൽ നിന്ന് ദുരന്ത വാർത്തയറിഞ്ഞതിനു ശേഷം ഉയരുന്നത് കൂട്ട നിലവിളിയാണ്.

വിമുക്തഭടനായ പി. വി. മാധവനെയും പുതിയതെരു രാമഗുരു സ്‌കൂൾ അദ്ധ്യാപികയായ ബീനയേയും സഹോദരനായ അശ്വന്തിനെയും സമാധാനിപ്പിക്കാൻ നാട്ടുകാർക്ക് കഴിയുന്നില്ല. പുഞ്ചിരി തൂകിയ മുഖമായി എന്നും കാണുന്ന മാനസയ്ക്ക് നേരിട്ട ദുരന്തം വിശ്വസിക്കാൻ നാട്ടുകാർക്കും കഴിയുന്നില്ല. കൊലപാതക വിവരമറിഞ്ഞ് നാടിന്റെ വിവിധ ഭാഗങ്ങളിൽ നിന്നെത്തിയ ജനങ്ങളെ വീടും പരിസരവും നിറഞ്ഞിരുന്നു .


തോക്ക് സംഘടിപ്പിച്ചത് കണ്ണൂരിൽ നിന്ന്

മാനസയെ വെടിവച്ചു കൊന്ന് സ്വയം ജീവനെടുക്കാൻ രഗിൽ ഉപയോഗിച്ച തോക്ക് കണ്ണൂരിൽ നിന്നു സംഘടിപ്പിച്ചതാണെന്ന് സൂചന. മാനസയെ കൊല്ലാൻ ഒരു മാസം മുമ്പ് തന്നെ ഇയാൾ പദ്ധതി ആസൂത്രണം ചെയ്തിരുന്നു. കൊലപ്പെടുത്തുക എന്ന ഉദ്ദേശത്തിൽ തന്നെയാണ് യുവാവ് പോയതെന്നാണ് നാട്ടുകാരുടെ നിഗമനം. മാനസയെ നിരന്തരം ശല്യം ചെയ്തുവെന്ന പിതാവിന്റെ പരാതിയെ തുടർന്ന് രഗിലിനെയും മാതാപിതാക്കളെയും കണ്ണൂർ അസി. പൊലീസ് കമ്മിഷണർ പി.പി.സദാനന്ദൻ സ്റ്റേഷനിൽ വിളിച്ചു വരുത്തി സംസാരിച്ച് താക്കീത് ചെയ്തിരുന്നു. കണ്ണൂർ അലവിലിൽ നിന്നും മേലൂരിലേക്ക് താമസമാക്കിയ കുടുബമാണ് രഗിലിന്റേത്. മേലൂരുമായി ഇവർക്ക് വലിയ അടുപ്പമൊന്നുമുണ്ടായിരുന്നില്ല. തലശ്ശേരി മേലൂർ ചകിരി കമ്പനിക്ക് സമീപം രാഹുൽ നിവാസിൽ ചെമ്മീൻ കർഷകനായ രഘൂത്തമന്റെയും രജിതയുടെയും മകനാണ് എം.കെ.രഗിൽ. ഇന്റീരിയർ ഡക്കറേഷൻ ജോലി ചെയ്തു വരികയായിരുന്നു. സഹോദരൻ രാഹുൽ തലശേരിയിലെ സ്വകാര്യ ബാങ്ക് ജീവനക്കാരനാണ്.

ബെംഗളൂരിൽ എം.ബി.എ പൂർത്തിയാക്കിയ ശേഷമാണ് രജിൽ ഇന്റീരിയൽ ഡെക്കറേഷൻ സ്ഥാപനം തുടങ്ങിയത്. കാർ റേസിംഗ്, ബൈക്ക് റേസിംഗ് എന്നിവയിൽ വിദഗ്ദനായിരുന്നു രഗിൽ.

പരിചയം ഇൻസ്റ്റാഗ്രാം വഴി

കണ്ണൂർ: നെല്ലിക്കുഴിയിൽ ഡെന്റൽ കോളേജ് വിദ്യാർഥിനി മാനസയെ വെടിവച്ചു കൊന്നത് നാട്ടിൽ വെച്ചുതന്നെ പരിചയമുണ്ടായിരുന്ന വ്യക്തി തന്നെ. കണ്ണൂർ സ്വദേശികളായ മാനസയും രഗിലും ഇൻസ്റ്റഗ്രാം വഴിയാണ് പരിചയപ്പെടുന്നത്. ചാറ്റ് വഴി സൗഹൃദം പുലർത്തിയ മാനസയോട് രഗിൽ പ്രണയാഭ്യർഥന നടത്തിയിരുന്നു. രഗിലിന്റെ പ്രണയാഭ്യർഥന മാനസ നിഷേധിച്ചതാണ് കൊലപാതകത്തിലേക്ക് കാര്യങ്ങൾ എത്തിച്ചതെന്നാണ് പുറത്തുവരുന്ന സൂചന.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KANNUR
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.