കണ്ണൂർ: കമന്റ് നൽകിയാൽ ഇരിക്കുന്നതിനും കിടക്കുന്നതിനും പറ്റുന്ന രീതിയിൽ ക്രമീകരിക്കാൻ സാധിക്കുന്ന വോയ്സ് കൺട്രോൾ സ്മാർട്ട് വീൽ ചെയറുമായി ചെമ്പേരി വിമൽജ്യോതി എൻജിനീയറിംഗ് കോളേജിലെ ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്‌സ് എൻജിനീയറിംഗ് വിദ്യാർത്ഥികൾ. ശരൺ രത്‌നകുമാർ, സി.കെ. പെഡ്രിക്ക്, പി. സങ്കീർത്ത് എന്നീ രണ്ടാം വർഷ വിദ്യാർത്ഥികൾ രൂപകൽപന ചെയ്ത ഈ സ്മാർട്ട് വീൽചെയർ കാനഡയിൽ നടക്കുന്ന ഇൻസ്ട്രി അപ്ലിക്കേഷൻ സൊസൈറ്റിയുടെ പ്രൊജക്ട് റോബോട്ടിക് ഡെമോൺസ്ട്രേഷൻ മത്സരത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ടുകഴിഞ്ഞു.
ശാരീരിക വെല്ലുവിളികൾ നേരിടുന്നവർക്ക് മറ്റുള്ളവരെ ആശ്രയിക്കാതെ എളുപ്പത്തിൽ നടക്കാനും കിടക്കാനും മറ്റ് കാര്യങ്ങൾ സ്വയം ചെയ്യാനും സാധിക്കുന്ന തരത്തിലാണ് ഇതിന്റെ ക്രമീകരണം.ഇതിനായി ഫോണിൽ ഒരു ആപ്ലിക്കേഷനും ഇവർ സജ്ജീകരിച്ചിട്ടുണ്ട്. ഇതു വഴിയാണ് വീൽചെയറിന്റെ പ്രവർത്തനങ്ങൾ നടക്കുന്നത്.
ഐ.ഇ.ഇ.ഇ ഇൻഡസ്ട്രിയിൽ അപ്ലിക്കേഷൻ സൊസൈറ്റി സ്റ്റാഫ് അഡ്വൈസറും ഗൈഡുമായ
അസിസ്റ്റന്റ് പ്രൊഫ. ഷെൽമ ജോർജിന്റെയും വകുപ്പ് മേധാവി പ്രൊഫ. ലാലി ജെയിംസിന്റെയും മേൽനോട്ടത്തിലാണ് പ്രൊജക്ട്. സ്മാർട്ട് വീൽ ചെയർ എന്ന ആശയം വിദ്യാർത്ഥികൾ തന്നെയാണ് മുന്നോട്ട് വച്ചത്. വിദ്യാർത്ഥികളുടെ താൽപ്പര്യം കണ്ടപ്പോൾ ആവശ്യമായ എല്ലാ പിന്തുണയും നൽകുകയായിരുന്നുവെന്ന് പ്രൊഫ. ഷെൽമ പറഞ്ഞു.
ആറേഴു മാസം കൊണ്ടാണ് സ്മാർട്ട് വീൽ ചെയർ പൂർത്തീകരിച്ചത്. മൂന്ന് ടീമുകളുള്ള ഡമോൺസ്ട്രേഷൻ മത്സരത്തിൽ മികച്ച വിജയം നേടാൻ സാധിക്കുമെന്നാണ് പ്രതീക്ഷയെന്ന് അദ്ധ്യാപകരും വിദ്യാർത്ഥികളും പറഞ്ഞു. തുടർച്ചയായി എട്ടാം വർഷമാണ് വിമൽ ജ്യോതി അന്താരാഷ്ട്ര അംഗീകാരം നേടുന്നത്.
രൂപമാറ്റം പല വിധം
വീൽചെയറിൽ സഞ്ചരിക്കുമ്പോൾ മുന്നിൽ തടസങ്ങൾ ഉണ്ടെങ്കിൽ കണ്ടുപിടിക്കാൻ സംവിധാനമുണ്ട്. നോഡെമ്സി ബോർഡ് ഉപയോഗിച്ചുള്ള സെൻസർ ആണ് ഇതിനു പിന്നിൽ. അപ്പോഴും ഉപയോഗിക്കുന്ന ആളുടെ കമന്റ് അനുസരിക്കും. വീൽചെയറിൽ ഉപയോഗിച്ചിരിക്കുന്ന ഹാർഡ് ബോർഡിലേക്കാണ് കമന്റ് പോകുന്നത്. ഇരിക്കണമെന്ന് കമന്റ് നൽകിയാൽ ചെയർ ആയും കിടക്കണമെന്ന നിർദേശം കൊടുത്താൽ ബെഡ് ആയും വീൽചെയർ മാറും. ഡെമോൺസ്ട്രേഷന് വേണ്ടിയാണെന്നതിൽ ചെറിയ വീൽചെയറാണ് ഇപ്പോഴുണ്ടാക്കിയത്. ആവശ്യം വന്നാൽ വലുതുതന്നെ ഉണ്ടാക്കുമെന്ന് വിദ്യാർത്ഥികൾ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |