കണ്ണൂർ :കൊമ്മേരി സർക്കാർ ഫാമിലെ ജോണീസ് രോഗം ബാധിച്ച ആടുകളെ കൊല്ലാനുത്തരവിട്ട മൃഗസംരക്ഷണ വകുപ്പ് തീരുമാനം പിൻവലിക്കാൻ മന്ത്രി ജെ.ചിഞ്ചു റാണി വിളിച്ചു ചേർത്ത ഉദ്യോഗസ്ഥരുടെയും ജനപ്രതിനിധികളുടെയും യോഗത്തിൽ തീരുമാനമായെങ്കിലും നിയമപ്രശ്നം ഉന്നയിച്ച മൃഗസംരക്ഷണ വകുപ്പ് ഉദ്യോഗസ്ഥരുടെ നിലപാട് അപകടത്തിലേക്കെന്ന് വിദഗ്ദർ .ഇതിനിടെ പരിശോധനയ്ക്കുള്ള കിറ്റും വാക്സിനുമായി ഡൽഹിയിൽ നിന്ന് വാക്സിൻ കണ്ടുപിടിച്ച ഡോ. ഷൂർ വിർ സിങ്ങ് അടുത്തയാഴ്ച കണ്ണൂരിലെത്തും.
ഡയറക്ടരുടെ നിലപാടിൽ ആടുകളെ കൊല്ലാതിരിക്കുന്നത് നിയമ ലംഘനമാകുമോ എന്ന് പരിശോധിക്കാൻ നിയമ വകുപ്പിന് വിടാനാണ് ഇപ്പോഴത്തെ തീരുമാനം. ഒ ഐ. ഇ. പ്രോട്ടോക്കോൾ ലംഘനമാകുമോ എന്നാണ് പരിശോധിക്കേണ്ടത്. ഒ ഐ. ഇ പ്രോട്ടോക്കോളിൽ ഒപ്പിട്ട 122 രാജ്യങ്ങളിൽ ഇന്ത്യയും ഉൾപ്പെടും. ജോണീസ്, കുളമ്പു രോഗം, പക്ഷിപ്പനി തുടങ്ങിയ രോഗങ്ങൾ പിടിപെട്ടാൽ അവയെ കൊല്ലുകയെന്നതാണ് ഒ ഐ.ഇ. പ്രോട്ടോക്കോൾ . എന്നാൽ ഒ.ഐ. ഇ പ്രോട്ടോക്കോളിൽ ഒപ്പിട്ട ഇന്ത്യയിൽ ഒരു കാലത്തും കുളമ്പു രോഗം വന്ന മൃഗങ്ങളെ കൊല്ലാറില്ല.
പേരിനു പോലുമില്ല പരിശോധന
വെറ്ററിനറി യൂണിവേഴ്സിറ്റിയിലെയും കെ.എൽ.ഡി. ബോർഡിന്റെയും ഫാമുകളിൽ പരിശോധന നടത്താറേയില്ല. യൂണിവേർസിറ്റിയിൽ നിന്നും കൊണ്ടു വന്ന ആടുകളിലും ജോണീസ് രോഗബാധ കണ്ടെത്തിയെന്ന് പാറശ്ശാല ആട് ഫാം അധികൃതർ സാക്ഷ്യപ്പെടുത്തുന്നു. ആടുകളെ കൊല്ലാതിരിക്കുന്നത് നിയമ ലംഘനമാണെന്ന് ഉപദേശം ലഭിച്ചാൽ സംസ്ഥാനത്തെ എല്ലാ ആടുകളിലും രോഗ പരിശോധന നടത്തി രോഗമുള്ളതിനെ കൊല്ലേണ്ടിവരും. അങ്ങിനെയായാൽ രാജ്യത്തെ എല്ലാ ആടുകളിലും പശുക്കളിലും പരിശോധന നടത്തി രോഗ ബാധയുള്ളതിനെ കൊല്ലാൻ നിർബന്ധിതമാകും.
ജോണീസ് രോഗബാധയെക്കതിരായ വാക്സിൻ ഉപയോഗിക്കാമെന്ന് മൃഗചികിത്സയുടെ ആധികാരിക രേഖയായ വെറ്ററിനറി ഫാമ ക്കോപ്പിയയിൽ പറയുന്നുണ്ട്. ഇതു വളരെ ഫലപ്രദമാണെന്ന് ശാസ്ത്ം തെളിയിച്ചതുമാണ്.ർ-
ഡോ. ഷൂർ വിർ സിംഗ്
തയ്യാറെടുപ്പുമായി ജില്ലാ പഞ്ചായത്ത്
ആടുകളെ പ്രത്യക സ്ഥലത്ത് താമസ്സിപ്പിച്ച് വാക്സിൻ നൽകാനുള്ള തയ്യാറെടുപ്പിലാണ് ജില്ലാ പഞ്ചായത്ത്. ആദ്യം ആടുകളുടെ ആരോഗ്യസ്ഥിതി പരിശോധിക്കും. അവയുടെ ശരീരതൂക്കം, പ്രായം, എന്നിവ രേഖപ്പെടുത്തും. പുതിയ സ്ഥലത്തേക്ക് മാറ്റിയാൽ 15 ദിവസം അവയെ നിരീക്ഷിക്കും. അതിനു ശേഷം ജോണീസ് രോഗബാധ ഉറപ്പാക്കുന്ന പരിശോധന നടത്തും. എലിസ പരിശോദനയിലാണ് മൃഗസംരക്ഷണ വകുപ്പ് രോഗമുണ്ടെന്ന് കണ്ടെത്തിയത്. എന്നാൽ ഈ ടെസ്റ്റ് രോഗബാധ ഉറപ്പാക്കാനുള്ളതല്ല. . ചികിത്സാ ക്രമങ്ങൾ നടപ്പിലാക്കുന്നതിന് ഒരു ചികിത്സാ സംഘത്തെ ചുമതലപ്പെടുത്തും.കൊമേരി ആടുഫാമിലെ ആടുകൾക്ക് വാക്സിൻ നൽകണമെന്നും, സ്വകാര്യ ഫാമുകളിലും വീടുകളിലും വളർത്തുന്ന ആടുകളിൽ രോഗ പരിശോധന നടത്തണമെന്നും ജില്ലാ കലക്ടർ മൃഗ സംരംക്ഷണ ഓഫീസർക്ക് നിർദ്ദേശം നൽകി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |