കാഞ്ഞങ്ങാട് : മദ്ധ്യവയസ്‌കനെ ഹണിട്രാപിൽ കുടുക്കി പണവും സ്വർണവും വിലകൂടിയ മൊബൈൽ ഫോണും തട്ടിയെടുത്ത സംഭവത്തിൽ യുവതി അടക്കം അഞ്ചുപേരെ ഹൊസ്ദുർഗ് പൊലീസ് അറസ്റ്റ് ചെയ്തു. കൊവ്വൽപള്ളിയിലെ സാജിദ (30) ,ഉമ്മർ(41),യൂസഫ്(35),ബഷീർ (40) ,ഉസ്മാൻ(50) എന്നിവരാണ് അറസ്റ്റിലായത്.കൊച്ചി കടവന്ത്രയിലെ സി.എ. സത്താറാണ് (58)തട്ടിപ്പിനിരയായത്.
സത്താറുമായി നേരത്തെ പരിചയമുണ്ടായിരുന്ന സാജിദയെ മറ്റ് പ്രതികൾ ചേർന്ന് ഈ മാസം രണ്ടിന് കല്യാണം കഴിപ്പിച്ചു.അതിനു ശേഷം സത്താർ സാജിതയോടൊപ്പം കൊവ്വൽപള്ളിയിലെ വാടക വീട്ടിൽ താമസിച്ചുവരികയായിരുന്നു. പ്രതികൾ ഇവരുടെ കിടപ്പറ ദൃശ്യങ്ങൾ പകർത്തിയ ശേഷം സമൂഹമാദ്ധ്യമങ്ങളിൽ പോസ്റ്റ് ചെയ്യുമെന്ന് സത്താറിനെ ഭീഷണിപ്പെടുത്തിയാണ് 1.75 ലക്ഷം രൂപയും ഏഴരപവന്റെ സ്വർണമാലയും 15700 രൂപ വിലവരുന്ന മൊബൈൽഫോണും തട്ടിയെടുത്തത്.കാഞ്ഞങ്ങാട്ട് കല്യാണം കഴിച്ച കാര്യം കൊച്ചിയിലെ ബന്ധുക്കൾ അറിയാതിരിക്കാനാണ് സത്താർ പ്രതികൾ ആവശ്യപ്പെട്ട പണവും മറ്റും നൽകിയത്. വീണ്ടും ലക്ഷങ്ങൾ ആവശ്യപ്പെട്ടപ്പോഴാണ് സത്താർ പൊലീസിനെ സമീപിച്ചത്. ഇന്നലെ ഉച്ചയോടെയാണ് കൊവ്വൽപള്ളിയിലെ ക്വാർട്ടേഴ്‌സിൽ വച്ച് പ്രതികൾ പൊലീസിന്റെ പിടിയിലകപ്പെട്ടത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |