കണ്ണൂർ: കണ്ണൂർ, കാലിക്കറ്റ് സർവകലാശാല സസ്യശാസ്ത്ര ഗവേഷക അദ്ധ്യാപകരുടെ കൊവിഡ് ശാസ്ത്ര പ്രബന്ധത്തിന് ലോക കൊവിഡ് പാൻഡെമിക് കാലത്തെ അന്താരാഷ്ട്ര ഗവേഷണ പ്രബന്ധങ്ങളുടെ ലിസ്റ്റിംഗിൽ അംഗീകാരം ലഭിച്ചു. കേരളത്തിലെ ഭക്ഷ്യയോഗ്യമായ ഔഷധ സസ്യങ്ങളെ കുറിച്ചുള്ള പാരമ്പര്യ അറിവുകളെ ആധുനിക ശാസ്ത്ര ഉപകരണങ്ങളുടെ സഹായത്തോടെ സ്ഥിരീകരിച്ച വിവരങ്ങളാണ് പ്രബന്ധത്തിന്റ ആധാരം.
സർ സയ്യിദ് കോളേജ് ബോട്ടണി വിഭാഗം അദ്ധ്യാപകനും കണ്ണൂർ, ഭാരതിയാർ സർവകലാശാലയിലെ ഗവേഷക ഗൈഡുമായ ഡോ. എം.കെ അബ്ദുസ്സലാം, പയ്യന്നൂർ കോളേജ് ബോട്ടണി വിഭാഗം അദ്ധ്യാപകനും എം.എസ് സ്വാമിനാഥൻ ഗവേഷണ നിലയത്തിലെ മുൻ ശാസ്ത്രജ്ഞനുമായ ഡോ. എം.കെ. രതീഷ് നാരായണൻ, കണ്ണൂർ എസ്.എൻ കോളേജ് ബോട്ടണി വിഭാഗം മേധാവി ഡോ. കെ.പി. പ്രശാന്ത്, കാഞ്ഞങ്ങാട് നെഹ്റു കോളേജിലെ ബോട്ടണി വിഭാഗം മേധാവി ഡോ. പി.കെ പ്രജിത്, സംസ്‌കൃതം അദ്ധ്യാപിക ഡോ. എ.പി അനു, മലപ്പുറം പി.എസ്.എം.ഒ കോളേജ് പ്രിൻസിപ്പലും ഭാരതീയാർ യൂണിവേഴ്സിറ്റി ഗവേഷക ഗൈഡും ആയ ഡോ. കെ. അസീസ്, പൊന്നാനി എം.ഇ.എസ് കോളേജ് ബോട്ടണി വിഭാഗം മേധാവി ഡോ. പി.വി ജ്യോതി എന്നിവരാണ് ഈ പ്രബന്ധത്തിനു പിന്നിലെ ഗവേഷകർ.
പാരമ്പര്യമായി കേരളത്തിൽ ഉപയോഗിക്കുന്ന ഭക്ഷ്യയോഗ്യമായ സസ്യങ്ങൾക്ക് കൊവിഡ് കാലത്തെ ആരോഗ്യ പ്രതിരോധ പ്രവർത്തനങ്ങൾക്കും മറ്റുരോഗങ്ങൾക്കും പരിഹാരമാകാൻ കഴിയും എന്നതാണ് പ്രബന്ധത്തിന്റെ ആധാരം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |