കണ്ണൂർ:പരസ്പരം സംരക്ഷിച്ചു പോകുന്നകൊള്ളക്കാരുടെ കൂട്ടുകെട്ടാണ് കേന്ദ്രവും കേരളവും ഭരിക്കുന്നതെന്ന് കെ.പി.സി.സി പ്രസിഡന്റ് കെ .സുധാകരൻ എം. പി പറഞ്ഞു. കേന്ദ്രസംസ്ഥാന സർക്കാരുകളുടെ ജനദ്രോഹ നടപടിയിൽ പ്രതിഷേധിച്ച് കണ്ണൂർ നിയോജക മണ്ഡലം കോൺഗ്രസ് കമ്മിറ്റി കളക്ടറേറ്റ് പടിക്കൽ നടത്തിയ ധർണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ലാവ്‌ലിൻ കേസിൽ പിണറായി വിജയൻ കുടുങ്ങുമെന്ന് ഉറപ്പാണ്. എന്നാൽ കേസ് അനന്തമായി നീട്ടികൊണ്ടുപോകാൻ കേന്ദ്രസർക്കാർ വല്ലാതെ ഇടപെടുകയാണ് ചെയ്യുന്നത്. ഇല്ലായിരുന്നുവെങ്കിൽ പിണറായി നേരത്തെ കുറ്റവാളിയാകുമായിരുന്നു സുധാകരൻ പറഞ്ഞു.മുഖ്യമന്ത്രി ഓഫീസ് ഇടപെട്ട് കള്ളക്കടത്തും സ്വർണ്ണക്കള്ളക്കടത്തും നടന്നു. എല്ലാ അഴിമതിയുടെയും അന്വേഷണം പൂർണമായും നിലച്ചു.അതു പോലെ മുട്ടിൽ മരം മുറി കേസിൽ ആരോപണം ഉയർന്നപ്പോൾ പ്രതികരിക്കാൻ മുഖ്യമന്ത്രി തയ്യാറായിട്ടില്ല. ആരോപണങ്ങളെ ലഘുകരിച്ച് പ്രശ്‌നങ്ങളിൽ നിന്നും മാറി നിൽക്കുകയാണ് മുഖ്യമന്ത്രി ചെയ്യുന്നതെന്നും സുധാകരൻ പറഞ്ഞു.
ഡി.സി.സി ജനറൽ സെക്രട്ടറി മുണ്ടേരി ഗംഗാധരൻ അദ്ധ്യക്ഷത വഹിച്ചു. ഡി.സി.സി പ്രസിഡന്റ് അഡ്വ. മാർട്ടിൻ ജോർജ്,മേയർ അഡ്വ.ടി. ഒ. മോഹനൻ, ഡെപ്യൂട്ടി മേയർ കെ. ഷബീന ,റഷീദ് കവ്വായി എന്നിവർ സംബന്ധിച്ചു
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |