കണ്ണൂർ : ഒരു തസ്തികയിൽ ഒരേ സ്ഥലത്ത് രണ്ട് ഓഫീസർമാരെ നിയമിച്ച് വനംവകുപ്പിന്റെ വിചിത്ര ഉത്തരവ്.ഇന്നലെ അഡീഷണൽ പ്രിൻസിപ്പൽ ചീഫ് കൺസർവേറ്ററാണ് പാലക്കാട് വാളയാർ എസ്. എഫ്. ടി. ഐയിൽ ഇൻസ് ട്രക്ടറായ പി. പ്രഭാകരനെയും പെരുവണ്ണാമൂഴി റേഞ്ച് ഓഫീസർ കെ.വി. ബിജുവിനെയും കൽപ്പറ്റ ഫ്ളയിംഗ് സ്ക്വാഡിൽ റേഞ്ച് ഓഫീ്സർ തസ്കികയിലേക്ക് നിയമിച്ചതായി ഉത്തരവിറക്കിയത്.
ആറ് ഉദ്യോഗസ്ഥരെയാണ് കോഴിക്കോട്, കാസർകോട്, വയനാട്, പാലക്കാട് ജില്ലകളിലായി സ്ഥലം മാറ്റിയത്. മുട്ടിൽ മരം മുറി വിവാദത്തിന്റെ പശ്ചാത്തലത്തിലാണ് ഉദ്യോഗസ്ഥരെ തലങ്ങും വിലങ്ങും മാറ്റി പെട്ടെന്നു തന്നെ ഉത്തരവിറക്കിയത്. നിർദേശിച്ച സ്ഥലത്ത് ഉടൻ തന്നെ ജോലിക്ക് പ്രവേശിക്കണമെന്നും ഉത്തരവിൽ പറയുന്നുണ്ട്.
സ്ഥലം മാറ്റം ലഭിച്ച ഉദ്യോഗസ്ഥർ വനംവകുപ്പിന്റെ ആസ്ഥാനത്ത് അന്വേഷിച്ചെങ്കിലും വ്യക്തമായ മറുപടിയുണ്ടായില്ലെന്നും ആക്ഷേപമുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |