SignIn
Kerala Kaumudi Online
Wednesday, 17 April 2024 2.38 AM IST

അൻവിതയ്ക്ക് നാടിന്റെ കണ്ണീർവിട

anvitha
അൻവിതയുടെ മൃതദേഹം വീട്ടിലെത്തിച്ചപ്പോൾ

പാനൂർ: ഓമനിച്ചുവളർത്തിയ അച്ഛൻ അമ്മയോടൊപ്പം പുഴയിലേക്ക് തള്ളിയിട്ടതിനെ തുടർന്ന് കൊല്ലപ്പെട്ട ഒന്നരവയസുകാരി അൻവിതയ്ക്ക് നാട് കണ്ണീരിൽ കുതിർന്ന വിട നൽകി. കുഞ്ഞിന്റെ മൃതദേഹം മാതാവ് സോനയുടെ പൊന്ന്യം ചോയ്യോടുള്ള തറവാട്ടു വീട്ടിൽ വൻജനാവലിയുടെ സാന്നിദ്ധ്യത്തിലാണ് സംസ്കരിച്ചത്. നാടിന്റെ നാനാഭാഗത്തു നിന്നും നൂറുകണക്കിന് പേരാണ് കുഞ്ഞിനെ അവസാനമായി കാണാനായി എത്തിയത്.

ഭർത്താവിനും മകൾക്കും എന്താണ് പറ്റിയതെന്ന് പറഞ്ഞ് അലമുറയിട്ട സോനയെ സമാധാനിപ്പിക്കാൻ ബന്ധുക്കളും അയൽവാസികളും പണിപ്പെടുകയായിരുന്നു. സന്തോഷത്തോടെ മാത്രമാണ് ഈ കുടുംബത്തെ എന്നും കണ്ടിട്ടുള്ളൂവെന്നതിനാൽ ഷിജുവിന്റെ ക്രൂരതയി‍ൽ അമ്പരക്കുകയാണ് നാട്ടുകാർ.

കെ.പി മോഹനൻ എം.എൽ.എ,​ ബി.ജെ.പി ജില്ലാ പ്രസിഡന്റ് എൻ. ഹരിദാസ്, ജനറൽ സെക്രട്ടറി സി.കെ. കുഞ്ഞിക്കണ്ണൻ, പാട്യം പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.പി പ്രദീപൻ, ബി.ഡി.ജെ.എസ് ജില്ല ജനറൽ സെക്രട്ടറി ഇ. മനീഷ്, ആർ.എസ്.എസ് വിഭാഗ് സഹകാര്യവാഹ് പി. ശശിധരൻ, ബി.ജെ.പി മണ്ഡലം പ്രസിഡന്റ് ഷിബിൻ ലാൽ, എൽ.ജെ.ഡി മണ്ഡലം പ്രസിഡന്റ് എൻ. ധനഞ്ജയൻ, സി.പി.എം നേതാവ് എൻ. രമേശ് ബാബു, ആർ.എസ്.എസ് ജില്ല കാര്യവാഹ് ഗിരീഷ്, ബി.ജെ.പി മണ്ഡലം ജനറൽ സെക്രട്ടറി വി.പി. ഷാജി തുടങ്ങിയ നേതാക്കൾ വീട്ടിലെത്തി അന്തിമോപചാരമർപ്പിച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KANNUR, DANCE
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.