കണ്ണൂർ: പനി ബാധിച്ച് ചികിത്സ കിട്ടാതെ പതിനൊന്നുകാരി മരിച്ച പശ്ചാത്തലത്തിൽ മന്ത്രവാദത്തിന്റെ മറവിൽ നടക്കുന്ന വ്യാജ ചികിത്സാ കേന്ദ്രങ്ങൾക്കെതിരെ സർക്കാർ അന്വേഷണം നടത്തണമെന്ന് സിറ്റി സ്‌നേഹ തീരം വാട്‌സ് ആപ്പ് കൂട്ടായ്മ ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. പനി ബാധിച്ചതിനെ ചികിത്സിക്കുന്നത് തടഞ്ഞ് വ്യാജ ചികിത്സ നടത്തിയതിനെ തുടർന്നാണ് ബാലിക മരണപ്പെടുന്നത്. ഇത് കുടുംബത്തിന്റെ തലയിലിട്ട് ചികിത്സ നടത്തിയ ആളെ വെള്ള പൂശാനുള്ള ശ്രമമാണ് ഇപ്പോൾ നടന്നു വരുന്നത്. സിറ്റി പ്രദേശത്തെ പല കുടുംബങ്ങളിലും ഇത്തരം ചികിത്സാ രീതി പിന്തുടരുന്നുണ്ട്. കുട്ടിയുടെ മരണവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ഉവൈസ് മൗലവിയെ മത സ്ഥാപനങ്ങളിൽ നിന്ന് ഒഴിവാക്കണമെന്നും അവർ പറഞ്ഞു. വാർത്താ സമ്മേളനത്തിൽ മുഹമ്മദ് യൂനുസ്, ഹനീഫ കരിക്കളകത്ത്, അഷ്‌റഫ് പൂച്ചാടിയൻ, ജാസിം റഹ്മാൻ എന്നിവർ സംബന്ധിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |