തളിപ്പറമ്പ്: സർക്കാർ ഏറ്റെടുത്ത പരിയാരം മെഡിക്കൽ കോളേജിൽ ജീവനക്കാരുടെ ശമ്പള വിതരണം അനിശ്ചിതത്വത്തിലായി. നവംബർ 12 ആയിട്ടും ഒക്ടോബറിലെ ശമ്പളം ജീവനക്കാർക്ക് നൽകിയിട്ടില്ല. സർക്കാർ അനുവദിക്കുന്ന തുക ആശുപത്രിയുടെ അക്കൗണ്ടിലേക്ക് നിക്ഷേപിച്ച് വിതരണം ചെയ്യുകയായിരുന്നു ഇതുവരെ. എന്നാൽ ഇനിയങ്ങോട്ട് ശമ്പള വിതരണം സർക്കാരിന്റെ സ്പാർക്ക് മുഖേന വിതരണം ചെയ്യാനാണ് ഉന്നതതല തീരുമാനം.
മെഡി. കോളേജ് സർക്കാർ ഏറ്റെടുത്തുവെങ്കിലും ജീവനക്കാരെ സർക്കാർ ജീവനക്കാരായി അംഗീകരിച്ചിട്ടില്ല. ഈ സാഹചര്യ ത്തിൽ സ്പാർക്ക് വഴി ശമ്പളം കൈമാറുന്നത് സാങ്കേതികമായി അസാദ്ധ്യമാണ്. പെർമനന്റ് എംപ്ലോയി നമ്പർ ( പെൻ) ലഭി ക്കാത്തതിനാൽ താൽക്കാലികമായി ഇവർക്ക് ടെമ്പററി എംപ്ലോയി നമ്പർ (ടെൻ) അനുവദിക്കേണ്ടിവരും. പക്ഷെ പരിയാരത്ത് നിലവിൽ സർക്കാർ മെഡിക്കൽ കോളേജുകളിലെ അംഗീകൃത തസ്തികകളിൽ അല്ലാതെ ജോലി ചെയ്യുന്ന നിരവധി പേരു ണ്ട്. ഇവരെ ഏത് ഗണത്തിൽപ്പെ ടുത്തുമെന്നതിൽ സ്പാർക്ക് അധികൃതർക്ക് ആശയക്കുഴപ്പമുണ്ട്. ഇത് പരിഹരിക്കാൻ ഒരു നടപ ടിയും സ്വീകരിച്ചിട്ടില്ല. ജീവനക്കാരുടെ ഡി.എ. കുടിശിക ഉൾപ്പെടെ നിലവിൽ നിഷേധിക്കപ്പെട്ടിരിക്കുകയാണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |