SignIn
Kerala Kaumudi Online
Saturday, 20 April 2024 3.24 AM IST

കുട്ടികളുമായി സംവദിച്ച് ജില്ലാ കളക്ടർ: ഇത്തിരി നേരം , ഒത്തിരി കാര്യം

colecter
ശിശുദിന ബാലാവകാശ വാരാചരണത്തിൻ്റെ ഭാഗമായി ചൈൽഡ് ലൈനിൻ്റെ ഇത്തിരി നേരം ഒത്തിരി കാര്യം പരിപാടിയിൽ ജില്ലാ കളക്ടർ എസ് ചന്ദ്രശേഖർ ചേംബറിൽ കുട്ടികളുമായി സംവദിക്കുന്നു

കണ്ണൂർ :വിദ്യാർത്ഥികളിൽ പലരുടെയും സ്വപ്‌നമാണ് ഇന്ത്യൻ സിവിൽ സർവ്വീസ്. അതിലേക്കുള്ള വഴി തുറക്കാൻ ഉപദേശവുമായി സ്വന്തം ജില്ലാകളക്ടറെ തന്നെ ലഭിച്ചതിന്റെ സന്തോഷത്തിലായിരുന്നു ഇന്നലെ

ജില്ലയിലെ വിവിധ വിദ്യാലയങ്ങളിൽ നിന്നു തിരഞ്ഞെടുക്കപ്പെട്ട 24 എൻ. എസ്.എസ് വളണ്ടിയർമാർ.

ശിശുദിന ബാലാവകാശ സംരക്ഷണ വാരാചരണത്തിന്റെ ഭാഗമായി ചൈൽഡ് ലൈൻ ഒരുക്കിയ 'ഇത്തിരി നേരം ഒത്തിരി കാര്യം' പരിപാടിയുടെ ഭാഗമായാണ് കുട്ടികൾ ജില്ലാ കളക്ടർ എസ് ചന്ദ്രശേഖറെ കണ്ടത്. കുട്ടികളുടെ അവകാശങ്ങൾ മുതൽ, കരിയർ കെട്ടിപ്പടുക്കുന്നത്, ലഹരി മരുന്ന് വ്യാപനം, മാലിന്യ സംസ്‌കരണം, നടപ്പാതയിലെ വാഹന പാർക്കിംഗ് തുടങ്ങി ഒരു പിടി ചോദ്യങ്ങളുമായി കിട്ടിയ അവസരം അവർ ഉപയോഗിച്ചു. കുട്ടികൾ അണിയിച്ച ചൈൽഡ് ലൈൻ സേ ദോസ്തി ബാൻഡ് സ്വീകരിച്ചാണ് ചന്ദ്രശേഖർ കുട്ടികളുമായി സംവദിച്ചത്.

വേണം ലക്ഷ്യബോധവും കഠിനാധ്വാനവും
ഐ.എ.എസ് നേടാനുള്ള തയ്യാറെടുപ്പുകൾ എന്തെല്ലാമെന്ന കുട്ടികളുടെ ചോദ്യത്തിന് ലക്ഷ്യബോധവും കഠിനാധ്വാനവുമെന്നായിരുന്നു കളക്ടറുടെ മറുപടി. ജനങ്ങളെ സേവിക്കാനുള്ള അവസരമായിട്ടാണ് പദവിയെ കാണുന്നത്. അദ്ധ്യാപകരുടെയും സുഹൃത്തുകളുടെയും മാതാപിതാക്കളുടെയും പിന്തുണ കൂടി തന്റെ ഈ ലക്ഷ്യത്തിനു പിറകിൽ ഉണ്ടായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. രക്ഷിതാക്കളോടും സുഹൃത്തുക്കളോടും അദ്ധ്യാപകരോടും തുറന്ന ആശയവിനിമയത്തിന് കുട്ടികൾ തയ്യാറാവണം. എങ്കിൽ മാത്രമെ എന്തെങ്കിലും തരത്തിലുളള ബുദ്ധിമുട്ടുകൾ അനുഭവിക്കുന്നുണ്ടെങ്കിൽ അത് പരിഹരിക്കുവാൻ കഴിയുകയുള്ളൂവെന്നും അദ്ദേഹം പറഞ്ഞു.

ജീവിതലക്ഷ്യമാകണം ലഹരി
മയക്കുമരുന്ന് ഉപയോഗം പോലുള്ള വലിയ വിപത്തുകളിലേക്ക് കുട്ടിക‍ൾ എത്തുന്നത് അറിയാനുള്ള അവരുടെ ആകാംക്ഷ കൊണ്ടാണ്. ഭാവിയെ കുറിച്ച് ലക്ഷ്യബോധവും മയക്കുമരുന്നിന്റെ ദൂഷ്യഫലങ്ങളെ കുറിച്ച് കൃത്യമായ അവബോധവുമുണ്ടെങ്കിൽ അപകടങ്ങളിൽ ചെന്നു ചാടാതിരിക്കാൻ കഴിയും. ജീവിത ലക്ഷ്യത്തെ കുറിച്ച് നിരന്തരം സ്വപ്‌നം കാണണം. അതിന് വേണ്ടി പ്രവർത്തിക്കണം അപ്പോൾ മറ്റൊരു ലഹരിക്കും ജീവിതത്തിൽ ഇടമുണ്ടാവില്ല കളക്ടർ പറഞ്ഞു.

അപ്രതീക്ഷിത അതിഥിയായി നേവൽ കമാൻഡന്റും

കുട്ടികളുമായുള്ള സംവാദത്തിനിടയിൽ ആകസ്മികമായി ഔദ്യോഗിക ആവശ്യത്തിനായി ഏഴിമല നേവൽ കമാൻഡന്റ് ദർബാറ സിംഗ് എത്തിയത് കുട്ടികളെ ഇരട്ടി സന്തോഷിപ്പിച്ചു. അദ്ദേഹവുമായും കുട്ടികൾ ആശയവിനിമയം നടത്തി. സിറ്റി പോലീസ് കമ്മിഷണർ ആർ. ഇളങ്കോ, ജില്ലാ ജഡ്ജ് ആർ എൽ ബൈജു, എന്നിവരുമായും കുട്ടികൾ സംവദിച്ചു. ചൈൽഡ് ലൈൻ ജില്ലാ കോ ഓഡിനേറ്റർ അമൽജിത്ത് തോമസിന്റെ നേതൃത്വത്തിലായിരുന്നു കുട്ടികളുടെ സന്ദർശനം.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KANNUR
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.