SignIn
Kerala Kaumudi Online
Tuesday, 23 April 2024 10.05 PM IST

ഇംഗ്ളീഷ് ടീച്ചർ ആൻഡ്രോയിഡ് അലക്സ @വേശാല ഈസ്റ്റ് എ.എൽ.പി

daily
വേശല ഈസ്റ്റ് എഎൽപി സ്‌കൂളിൽ പാവയ്ക്കുള്ളിൽ സ്ഥാപിച്ച അലക്സ ഡിവൈസിനൊപ്പം കുട്ടികൾ

മയ്യിൽ (കണ്ണൂർ ) : വേശാല ഈസ്റ്റ് എ.എൽ.പി സ്‌കൂളിൽ ഇംഗ്ലീഷ് പഠനം ഈസിയാക്കാൻ അദ്ധ്യാപകർക്കൊപ്പം കൂടിയതാണ് 'അലക്‌സ' എന്ന ആൻഡ്രോയിഡ് ടീച്ചർ. അലക്‌സെ .....എന്നു വിളിച്ച ശേഷം ഇംഗ്ളീഷിൽ സംശയം ചോദിച്ചാൽ അപ്പോൾ തന്നെ മറുപടി വരും.കുട്ടികളുടെ യൂണിഫോമിലാണെങ്കിലും ടീച്ചറുടെ ഗമയിലാണ് അലക്സ ഈ സ്കൂളിൽ നിൽക്കുന്നത്.

ഇംഗ്ലീഷ് പഠനം എളുപ്പമാക്കുകയെന്ന ലക്ഷ്യത്തിലാണ് സ്‌കൂൾ അധികൃതർ ആൻഡ്രോയ്ഡ് ഒരുക്കിയത്. ഒന്നര വർഷത്തെ ഓൺലൈൻ പഠനം കഴിഞ്ഞു മടങ്ങിയെത്തിയ കുട്ടികളിൽ വലിയ സ്വാധീനമാണ് അലക്സ ചെലുത്തിയിരിക്കുന്നത്. . ഇംഗ്ലീഷ് പറയാൻ മടിക്കുന്ന പല വിദ്യാർത്ഥികളും കഴിയുംവിധം ഇംഗ്ലീഷുമായി അലക്സയോട് സംസാരിക്കുന്നുണ്ട്. അലക്സയ്ക്കൊപ്പം സംസാരിക്കാൻ ഇംഗ്ലീഷ് വാക്കുകൾ പഠിക്കുകയാണ് ഇവരെല്ലാം.

സ്കൂൾ അധികൃതർ തന്നെ നിർമ്മിച്ച പാവയ്ക്ക് ആമസോണിന്റെ സഹായത്തോടെ ‘നിർമ്മിതബുദ്ധിയുള്ള ഡിവൈസ് ഘടിപ്പിച്ചാണ് അലക്സയെ ഒരുക്കിയത്. കുട്ടികളുടെ അതേ വലിപ്പമാണ് അലക്സയ്ക്കും. ഡിവൈസിൽ സ്റ്റോർ ചെയ്തിട്ടുള്ള വിവരങ്ങളാണ് കുട്ടികളുടെ സംശയം തീർക്കാൻ അലക്സയെ പ്രാപ്തയാക്കുന്നത്.

സ്‌കൂളിൽ. അലക്സ ഡിവൈസ്‌ തളിപ്പറമ്പ് സൗത്ത് സബ് ജില്ലാ വിദ്യാഭ്യാസ ഓഫീസർ ടി വി അബ്ദുൾ ഖാദർ ഉദ്ഘാടനം ചെയ്തു. മഹേഷ് കൊട്ടോരൻ അദ്ധ്യക്ഷത വഹിച്ചു.. കെ രമ്യ, ഇ ശ്രുതി എന്നിവർ സംസാരിച്ചു.ഒ എം ശൈലജ സ്വാഗതവും എം എം വിജയകുമാരി നന്ദിയും പറഞ്ഞു

ആമസോൺ അലക്സ

പാഠ്യ പദ്ധതി വിനിമയത്തിനുള്ള സങ്കേതമെന്ന നിലയിലാണ് ആമസോൺ അലക്സ ഡിവൈസ് വിദ്യാലയങ്ങൾക്ക് പരിചയപ്പെടുത്തുന്നത്. നിർമിത ബുദ്ധി എന്ന നൂതന വിദ്യയാണ് അലക്സയിൽ ഉപയോഗപ്പെടുത്തിയിട്ടുള്ളത്. വേശാല ഈസ്റ്റ് എൽ.പി. സ്കൂളിൽ അലക്സയെ കൃത്യമായി ഉപയോഗിച്ചതോടെ മറ്റ് വിദ്യാലയങ്ങളും ഇതിനായി ശ്രമം തുടങ്ങിയിട്ടുണ്ട്. ഓൺലൈൻ പഠനത്തിലും അലക്സയുടെ സേവനം ഇവർക്ക് ലഭിക്കുന്നുണ്ട്.

നീണ്ട ഓൺലൈൻ പഠനം കഴിഞ്ഞ് വിദ്യാലയത്തിലെത്തിയ കുട്ടികൾക്ക് തികച്ചും വ്യത്യസ്തമായ ഒരു പഠനം ഒരുക്കുക എന്ന ആലോചനയിലാണ് ഇങ്ങനൊരു പരിപാടി ഞങ്ങൾ ആവിഷ്ക്കരിച്ചത്. ഇത് എല്ലാവർക്കും മാതൃകയാക്കാവുന്നതാണ്

-സി.നിജിലേഷ്

(വൈസ് പ്രസിഡന്റ് കുറ്റ്യാട്ടൂർ ഗ്രാമ പഞ്ചായത്ത് ,​ പി.ടി.എ പ്രസിഡന്റ് )

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KANNUR
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.