കൂത്തുപറമ്പ്: ഏത് സാഹചര്യത്തിലും കുതിച്ചെത്താൻ സാധിക്കുന്ന ഫസ്റ്റ് റെസ്‌പ്പോൺസ് വെഹിക്കിൾ കൂത്തുപറമ്പിൽ സജ്ജമായി. 28ന് കെ.പി.മോഹനൻ എം എൽ എ വാഹനത്തിന്റെ ഫ്‌ളാഗ് ഓഫ് നിർവ്വഹിക്കും.വാഹനം റോഡിലിറങ്ങുന്നതോടെ കൂത്തുപറമ്പ് ഫയർ ആൻഡ് റസ്‌ക്യൂ സ്റ്റേഷൻ കൂടുതൽ സ്മാർട്ടാകും.
അടിയന്തര സാഹചര്യങ്ങളിൽ കുതിച്ചെത്താൻ സാധിക്കുമെന്നതാണ് ഫസ്റ്റ് റെസ്‌പ്പോൺസ് വെഹിക്കിളിന്റെ പ്രത്യേകത.
റോഡ് സൗകര്യമില്ലാത്ത അപകടമേഖലയിൽ എത്തുന്നത് പലപ്പോഴും വലിയ ഫയർഫോഴ്‌സ് വാഹനങ്ങൾക്ക് പ്രയാസമാണ്. ഈ സാഹചര്യത്തിലാണ് ഫസ്റ്റ് റെസ്‌പ്പോൺസ് വെഹിക്കിൾ കൂത്തുപറമ്പ് ഫയർസ്റ്റേഷന് അനുവദിച്ചത്. ആധുനിക സൗകര്യമുള്ള പുതിയ വാഹനം ലഭിച്ചതോടെ രക്ഷാപ്രവർത്തനങ്ങൾ എളുപ്പത്തിലാകുമെന്ന് കൂത്തുപറമ്പ് ഫയർസ്റ്റേഷൻ ഓഫീസർ പി.ഷാനിത്ത് പറഞ്ഞു.കഴിഞ്ഞ ദിവസം കൂത്തുപറമ്പിലെത്തിയ ഫസ്റ്റ് റെസ്‌പ്പോൺസ് വൈഹിക്കിൾ സീനിയർ ഫയർ ഓഫീസർമാരായ എ.രതീശൻ, കെ.സി സിനീഷ്, ഫയർ ഓഫീസർ സാഗർ, മോഹനൻ എന്നിവരുടെ നേതൃത്വത്തിൽ പ്രവർത്തനസജ്ജമാക്കി.
ഫസ്റ്റ് റെസ്‌പ്പോൺസ് വെഹിക്കിൾ
ചെറിയ റോഡിലൂടെ പോലും ഈ വാഹനത്തിന് അനായാസേന സഞ്ചരിക്കാനാവും. 400 ലിറ്റർ ശേഷിയുള്ളതാണ് വാഹനത്തിന്റെ വാട്ടർ ടാങ്ക്. അതോടൊപ്പം ചെയിൻസോ ഹൈഡ്രോളിക് കട്ടർ, ഹൈഡ്രോളിക് പമ്പ് ,വാട്ടർ മിസ്റ്റ് പമ്പ് ,ഫോം ടാങ്ക്, എന്നീ സജ്ജീകരണങ്ങളും വാഹനത്തിലുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |